ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ തെരച്ചലിന് ഇന്ന് രണ്ടാഴ്ച്ച പിന്നിടുന്നു, അർജുനായുള്ള തെരച്ചലിന് ഇന്ന് തൃശൂർ കൃഷിവകുപ്പിൽ നിന്നും ഉദ്യോഗസ്ഥർ ഷിരൂരിലേക്ക് എത്തുന്നു, തൃശൂരിലെ മണ്ണുമാന്തി യന്ത്രം ഉപയോഗിക്കാൻ കഴിയുമോ എന്ന പരിശോധനക്കയി. രണ്ടു അസ്സിസ്റ്റന്റെ ഡയറക്ടറുമാരും, മെഷീൻ ഓപ്പറേറ്ററുമാരുമാണ് ഈ സംഘത്തിലുള്ളത്.
ഉത്തര കന്നഡ ജില്ലാ കളക്റ്റർ തൃശൂർ ജില്ലാ കളക്റ്ററോട് ഈ ആവശ്യം ഉന്നയിച്ച പ്രകാരമാണ് ഉത്തരവ് പ്രകാരമാണ് തൃശൂരില് ഈ സംഘം ഷിരൂരിലേക്ക് എത്തപെടുന്നത്, ഇന്ന് രാത്രി സംഘം ഷിരൂരിൽ എത്തും.
ജൂലൈ 16 നെ ആണ് ഷിരൂരിൽ ഇങ്ങനൊരു ദുരന്തം ഉണ്ടായത്, അവിടെ പ്രതികൂല കാലാവസ്ഥ ആയതിനാലാണ് നദിയിലിറങ്ങിയുള്ള തെരച്ചിൽ നിർത്തിയത്. ഇനിയും കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ തെരച്ചിൽ പുനരാംഭിക്കുമെന്നും കർണാടക സർക്കാർ വെളിപ്പെടുത്തി. എന്നാൽ രക്ഷപ്രവർത്തനം നിർത്തലാക്കിയതിൻെറ പേരിൽ അർജുന്റെ കുടുംബവും, കേരള സർക്കാരും രംഗത്തു എത്തിയിരുന്നു
