‘ചങ്കിലെ ചെങ്കൊടി’ പിണറായി വാഴ്ത്തുപാട്ടിൽ പ്രതികരിക്കാനില്ലന്ന് പി. ജയരാജന്‍. പാട്ട് ഷെയര്‍ ചെയ്തു എന്നത് യാഥാര്‍ഥ്യമാണെന്നും വിശകലനങ്ങളില്‍ കാര്യമില്ലെന്നും വിപ്ലവഗാനം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ചോദ്യത്തിന് മറുപടിയായി സി.പി.എം. നേതാവ് പി.ജയരാജന്‍.
‘ചെമ്പടക്ക് കാവലാള്‍ ചെങ്കനല്‍ കണക്കൊരാള്‍’ എന്ന ഗാനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരത്ത് എംപ്ലോയീസ് അസോസിയേഷന്‍ കെട്ടിടോദ്ഘാടനച്ചടങ്ങിലാണ് ആലപിച്ചത്. കണ്ണൂർ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് ജനുവരി 14ന് വൈകീട്ട് അഞ്ചുമണിക്കായിരുന്നു ഇതിൻറെ പ്രകാശനം. അന്ന് എല്ലാഅണികളും പാട്ട് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. എന്നാൽ അന്നൊന്നും ഈ പാട്ട് ഷെയർ ചെയ്യാതിരുന്ന ജയരാജൻ ഇന്നലെ അസോസിയേഷന്‍ കെട്ടിടോദ്ഘാടന ചടങ്ങിൽ ഇത് ആലപിക്കുന്ന അതേ സമയമാണ് ഷെയർ ചെയ്തത്.
അതേസമയം ജില്ലാ സമ്മേളനം നടക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പാട്ട് ഷെയര്‍ ചെയ്തു എന്നതും യാഥാര്‍ത്ഥ്യമാണ്. ഇത്തരം വിശകലനങ്ങളില്‍ എന്ത് കാര്യമെന്നാണ് മുഖ്യമന്ത്രിയുടെ പാട്ടിനെ പി ജയരാജന്‍ ട്രോളിയെന്നും പാട്ട് ഇഷ്ടമായില്ലെന്നും എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞത്. 2017-ല്‍ ജയരാജനെ പുകഴ്ത്തി പുറച്ചേരി ഗ്രാമീണ കലാസമിതി പുറത്തിറക്കിയ ‘കണ്ണൂരിന്റെ ഉദയസൂര്യന്‍’ എന്ന സംഗീത ആല്‍ബത്തിനെതിരേ പാര്‍ട്ടി കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.
