നീറ്റ് നെറ്റ് ക്രമക്കേട് കേസിൽ രാജ്യമെന്പാടും പ്രതിഷേധം കനക്കുമ്പോൾ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരമില്ലാതെ നിൽക്കുകയാണ് കേന്ദ്ര സർക്കാർ. നീറ്റിന് പുറമെ യു ജി സി നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവും രാജ്യത്തെ ആകെ വിദ്യാഭ്യാസ സമ്പ്രദായത്തെ മുൾമുനയിൽ നിർത്തുമ്പോൾ യാതൊരു ആശങ്കയുമില്ലാതെ ഈ സംഭവത്തെ വെറും നിസാരമായി കാണാനാണ് ബി ജെ പി വിദ്യാഭ്യാസ മന്ത്രിക്ക് തിടുക്കം.
ഈ സംഭവം ഒറ്റപെട്ടതാണെന്നും നീറ്റ് പരീക്ഷ തത്കാലം റദ്ധാക്കുന്നില്ലെന്നു പറയുന്ന ധർമേന്ദ്ര പ്രധാൻ വലിയ ആകുലതയാണ് സമൂഹത്തിൽ സൃഷ്ട്ടിച്ചിരിക്കുന്നത് കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പാര്‍ലമെന്റിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് ഡല്‍ഹി പൊലീസ് തടഞ്ഞതോടെ തലസ്ഥാന നഗരം സംഘര്‍ഷാവസ്ഥയിലാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമായി രാജ്യതലസ്ഥാനം പ്രതിഷേധ വേദിയാവുകയാണ്.
കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിന്റെ വിദ്യാഭ്യാസ ക്രമക്കേടിനെ ചോദ്യം ചെയ്യുമ്പോള്‍ തൊഴിലില്ലായ്മയ്ക്ക് പുറമേ പരീക്ഷ നടത്തിപ്പ് കൂടി അവതാളത്തിലാക്കിയ സര്‍ക്കാരെന്ന് പേര് കൂടി മോദി ഭരണകൂടത്തിന് ചാര്‍ത്തികിട്ടുകയാണ്, ഇപ്പോൾ ധർമേന്ദ്ര പ്രധാൻ രാജിവെക്കാനും, എൻ ടി എ നിരോധിക്കാനും , ബി ജെ പി – ആർ എസ് എസ് പിടിയിൽ നിന്നും വിദ്യാഭ്യാസ മേഖലയെ മോചിപ്പിക്കാനും എന്നുള്ള കാര്യങ്ങൾ ഉന്നയിച്ചുകൊണ്ട് എന്‍എസ്‌യു രാജ്യവ്യാപകമായി പ്രതിഷേധം കനപ്പിക്കുകയാണ്, നീറ്റ് ക്രമക്കേടിൽ 9 ലക്ഷത്തോളം വിദ്യാർത്ഥികളാണ് വലഞ്ഞിരിക്കുന്നത്. സുപ്രീം കോടതി പോലും ഇടപെട്ട വിഷയത്തില്‍ കൃത്യമായ മറുപടിയില്ലാതെ രാജ്യം ഭരിക്കുന്ന പാര്‍ട്ടി നില്‍ക്കുന്നു.തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത മോദി സര്‍ക്കാരിന് മര്യാദയ്‌ക്കൊരു പരീക്ഷ പോലും നടത്താന്‍ കഴിയുന്നില്ലെന്ന കോണ്‍ഗ്രസ് – തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശനം ചെറുതായൊന്നുമല്ല ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുന്നത്.
