മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാന മന്ത്രി നരേന്ദ്ര മോദി, ബി ജെ പി മന്ത്രിമാരുടെ യോഗത്തിനിടക്കാണ് ഇങ്ങനൊരു ചർച്ച നടന്നത്. മണിപ്പൂർ സംഘര്ഷ്ത്തിനു ശേഷം ആദ്യമായാണ് ഇങ്ങനൊരു കൂടിക്കാഴ്ച്ച ഇരുവരും നടത്തുന്നത്. ഉദ്യോഗസ്ഥരെ ഒഴിവാക്കി നടന്ന കൂടികാഴ്ച്ചയിൽ രാജ് നാഥ് സിങ്ങും, അമിത് ഷായും പങ്കെടുത്തു
ഇരുവരും തമ്മിലുള്ള 20 മിനിറ്റോളം ഉള്ള ചർച്ചയിൽ മുഖ്യ മന്ത്രി സംസ്ഥാനത്തെ നിലവിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. എന്നാൽ ഇരുവരും തമ്മിലുള്ള കൂടി കാഴ്ച്ചയുടെ യാതാർത്ഥ വിവരങ്ങൾ ഒന്നും തന്നെ ഇതുവരെയും പുറത്തുവിട്ടട്ടില്ല. കലാപം പൊട്ടിപുറപ്പെട്ടിട്ട് 15 മാസങ്ങൾ ആയിട്ടും മണിപ്പൂർ സന്ദർശിക്കാത്ത പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമർശനങ്ങൾ രാജ്യത്തെമ്പാടും ഉയർന്നിരുന്നു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ബിജെപി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിൽ മണിപ്പൂർ മുഖ്യമന്ത്രിയുമായി മോദി ചർച്ച നടത്തുമോയെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് നേരത്തെ പരിഹസിച്ച് ചോദിച്ചിരുന്നു.ബിരേൻ സിംഗ്, നരേന്ദ്ര മോദിയെ ക്ഷണിച്ചോ എന്നും എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ജയറാം രമേശ് ചോദിച്ചു
