ഭർത്താവിന്റെ പേരിലുള്ള ഭൂമി കൈയേറിയതിൽ പ്രതിഷേധിച്ചു ഗായിക നഞ്ചിയമ്മ, വ്യാജ രേഖ ഉണ്ടാക്കിയാണ് ഈ ഭൂമി കൈയേറിയിരിക്കുന്നത്, കൈയേറ്റ ഭൂമിയിൽ കൃഷിയിറക്കൽ സമരം നടത്തുകയാണ് നഞ്ചിയമ്മ. ഇന്നലെയാണ് നഞ്ചിയമ്മയെയും കുടുംബത്തെയും ഉദ്യോഗസ്ഥർ തടഞ്ഞത്.തന്റെ ഭർത്താവിന്റെ പേരിലുള്ള ഭൂമിയിൽ കൃഷി ഇറക്കാനായി എത്തിയ നഞ്ചിയമ്മയെയും കുടുംബത്തെയും പോലീസും – റവന്യു ഉദ്യോഗസ്ഥരും തടഞ്ഞത്
ടിഎൽഎ കേസിലെ വിധിയിലൂടെ ലഭിച്ച ഭൂമി ഉഴുതു മറിച്ച് കൃഷിയിറക്കാൻ ട്രാക്ടറുമായാണ് നഞ്ചിയമ്മ എത്തിയത്. ഭൂമിക്ക് ഉടമസ്ഥ അവകാശം സംബന്ധിച്ച് തർക്കം നിലനിൽക്കുന്നതിനാലാണ് നഞ്ചിയമ്മയെ തടഞ്ഞതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അഗളിയിലെ ഒരു സ്വകാര്യ വ്യക്തിയാണ് വ്യാജ നികുതി രസീത് സംഘടിപ്പിച്ചു ഈ ഭൂമി സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് നഞ്ചിയമ്മ ആരോപിക്കുന്നത്.
ഇതിന് ശേഷം ഭൂമി മറ്റൊരാൾക്ക് മറിച്ചു വിറ്റു. മിച്ചഭൂമി കേസ്, ടിഎൽഎ കേസും നിലനിൽക്കേയാണ് ഭൂമി കൈമാറിയത് എന്നും ആരോപിക്കുന്നു. എന്നാൽ ഈ വ്യക്തി ഭൂമി കൈമാറ്റത്തിന് ഉപയോഗിച്ചത് വ്യാജ രേഖയെന്ന് വില്ലേജ് ഓഫീസറും സ്ഥിരീകരിച്ചു. ഓഫീസിൽ നിന്നും രേഖ നൽകിയിട്ടില്ല. അടിസ്ഥാന രേഖ വ്യാജമെന്ന് വില്ലേജ് ഓഫീസറും അറിയിച്ചു












