ഇറ്റാലിയൻ കോടതിയിൽ കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ അഗസ്റ്റ വെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതിയുമായി ബന്ധപ്പെട്ട ഭീകര സത്യം പുറത്തുവരികയാണ്. മൂന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതോടെ 10 വർഷക്കാലം ഇറ്റലിയിലെ ഗവൺമെന്റ് മൂടിവച്ചിരുന്ന സത്യം ഇപ്പോൾ പുറത്തുവരികയാണ്.
അഗസ്റ്റ വെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതിയിൽ 600 കോടിയിലധികം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഇന്ത്യയിലെ കൈക്കൂലി വാങ്ങിയ നേതാക്കലുടെ പേരുകൾ പുറത്തുവരികയാണ്.
2013ലെ അഗസ്താ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴയിമതിക്കേസിൽ രാഷ്ട്രപതി, പ്രധാനമന്ത്രി, മുൻ പ്രധാനമന്ത്രിമാർ എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കൾക്കായി 12 ആഡംബര ഹെലികോപ്റ്ററുകൾ വാങ്ങാൻ സർക്കാർ 2007-ൽ ഒപ്പിട്ട കരാറാണ് അഗസ്റ്റ വെസ്റ്റ്‌ലാൻഡ്. ഈ കേസിൽ നാലുപേരെ ഇറ്റലിയിലെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു.
കരാർ നേടുന്നതിനായി അഗസ്റ്റ വെസ്റ്റ്‌ലാൻഡിൽ നിന്ന് കൈക്കൂലി വാങ്ങിയ നേതാക്കലുടെ പേരുകൾ പുറത്തുവന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ പേര് ആണ് ആദ്യമായി പുറത്തുവന്നത്. പിന്നാലെ പ്രധാനമന്ത്രി മൻമോഹൻസിങ്ങ്, സോണിയഗാന്ധി,എം കെ നാരായണൻ എന്നിവർക്കു പിന്നാലെ കേരളത്തിലെ നേതാവും അന്നത്തെ പ്രതിരോധ മന്ത്രിയുമായിരുന്ന എ കെ ആന്റണി ഉൾപ്പെടെ ഉണ്ടായിരുന്നുവെന്നതാണ് റിപ്പോർട്ടുകൾ.
3600 കോടി രൂപ മുടക്കിയാണ് ഹെലികോപ്റ്റർ കരാർ ഒപ്പുവെച്ചത്. അതിൽ 600 കോടിയുടെ അഴിമതിയാണ് കണ്ടെത്തിയത്. ഇറ്റലിയിലെ കോൺഗ്രസ് പാര്ട്ടിയുടെ പിടിപാടു മൂലം ഇത് പുറംലോകം അറിഞ്ഞിരുന്നില്ല. എന്നാൽ മൂന്നാം മോദി സർക്കാർ അധികാരത്തിൽ വന്നതോടെ ആണ് സത്യങ്ങൾ പുറത്തുവന്നത്.
