News

ബംഗ്ലാദേശ് എം.പിയുടെ കൊലപാതകം; മൃതദേഹത്തോടും കൊടും ക്രൂരത,അഞ്ചുകോടി പ്രതിഫലത്തിന് ഹണിട്രാപ്പ്,പ്രതിയുടെ പെൺസുഹൃത്ത് കസ്റ്റഡിയിൽ

ബംഗ്ലാദേശ് എം പി അൻവറുൾ അസിം അനാറിനെ ( 56) കൊൽക്കത്തയിലെ ഫ്ലാറ്റിൽ കൊലപ്പെടുത്തിയ സംഭവത്തിൽ എം.പിയുടെ സുഹൃത്തായ സ്ത്രീയെ ധാക്കയിൽ പൊലീസ് പിടികൂടി. ഷീലാന്തി റഹ്മാൻ എന്ന സ്ത്രീയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകം ആസൂത്രണം ചെയ്ത ബംഗ്ലാദേശ് വംശജനും യു.എസ് പൗരനുമായ അക്തറുസ്സമാന്‍ ഷഹീനിന്റെ പെൺസുഹൃത്താണ് ഷീലാന്തി റഹ്മാനെന്ന് പൊലീസ് പറഞ്ഞു.

എം.പിയെ ധാക്കയില്‍ നിന്നും കൊല്‍ക്കത്തയിലേക്കെത്തിച്ചത് ഷീലാഷ്ടി റഹ്‌മാനാണെന്നാണ് പോലീസ് പറയുന്നത്. കൊല്‍ക്കത്തയില്‍ എത്തി മെയ് 14 മുതലാണ് ബംഗ്ലാദേശ് എം.പി അന്‍വാറുള്‍ അസിം അനറിനെ കാണാതായത്. അക്തറുസ്സമാന്റെ നിര്‍ദേശമനുസരിച്ച് ഹവ്ലാദാറും മറ്റ് നാല് ബംഗ്ലാദേശ് പൗരന്മാരും ചേര്‍ന്ന് ന്യൂ ടൗണ്‍ അപ്പാര്‍ട്ട്മെന്റില്‍ വച്ച് എം.പിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഒന്നിലധികം കഷണങ്ങളാക്കി മുറിച്ച് ശരീരഭാഗങ്ങൾ പ്ലാസ്റ്റിക്ക് കവറുകളിലാക്കി വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു .

അൻവാറുൾ അസിം അനാറിന്റെ യു.എസ്. പൗരനായ സുഹൃത്ത് കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർക്ക് അഞ്ച് കോടി രൂപ നൽകിയതായി മുതിർന്ന പോലീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി.

 

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top