എ ഐ ക്യാമറകൾ സ്ഥാപിച്ചിട്ടും റോഡപകടങ്ങൾ കുറക്കാൻ സാധിച്ചിട്ടില്ല, ഈ ക്യമറകൾ ഉണ്ടായിട്ടും മുൻ വർഷത്തേക്കാൾ കൂടുതൽ അപകടമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. അപകടങ്ങൾ കൂടിയപ്പോൾ പരിക്കേറ്റവരുടെ എണ്ണവും ക്രമാതീതമായി കൂടിയിരിക്കുകയാണ്.എന്നാൽ ഏക ആശ്വാസം മരണ സംഖ്യയിൽ വളരെ കുറവ് വന്നിട്ടുണ്ട് എന്നുള്ളതാണ്.
റോഡില്‍ നിന്ന് പൊലീസും എം.വി.ഡിയുമൊക്കെ കണ്ടുപിടിക്കുന്ന ഈ നിയമലംഘനങ്ങള്‍ പിടിക്കാന്‍ എന്തിനാണ് 232 കോടി മുടക്കി എ.ഐ ക്യാമറയെന്ന് അന്നേ ചോദ്യമുയര്‍ന്നിരുന്നു. എന്നാൽ ഇത് കാറില്‍ മുന്‍ സീറ്റിലുള്ളവര്‍ക്ക് സീറ്റ് ബെല്‍റ്റ്,ഇരുചക്രവാഹനത്തിലാണെങ്കില്‍ ഹെല്‍മറ്റ്, ഓവര്‍ ലോർഡ് മൊബൈൽ ഫോണിന്റെ ഉപയോഗം എന്നിവ കണ്ടുപിടിക്കുന്നതിനാണ് എ ഐ ക്യമറകൾ വെച്ചിരിക്കുന്നത്.
2023 ജൂണ്‍ മുതല്‍ 2024 ജൂണ്‍ വരെയുള്ള ഒരു വര്‍ഷം 52823 അപകടം. ക്യാമറയില്ലാതിരുന്ന തൊട്ടുമുന്‍പത്തെ വര്‍ഷം, 46130 അപകടം. ക്യാമറയുണ്ടായിട്ടും 6693 അപകടം കൂടി. പരുക്കേറ്റവരുടെയണ്ണവും കൂടി, 6741. എന്നാൽ മരണ കണക്കിൽ മാത്രം നേരിയ ആശ്വാസമുണ്ട്. കഴിഞ്ഞവർഷത്തെ കണക്കനുസരിച്ചു 103 മരണം കുറവാണ്
