ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വസതിയിലെ ഗണപതി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തതോടെ വലിയ രാഷ്ട്രീയ വിവാദത്തിൽ മറുപടിയുമായി ബി.ജെ.പി. 2009-ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ് നടത്തിയ ഇഫ്താര്‍ വിരുന്നിന്റെ ചിത്രം പങ്കുവെച്ചാണ് ബി.ജെ.പിയുടെ പ്രതിരോധം.
ജുഡീഷ്യറി സുരക്ഷിതമാണ് , മൻമോഹൻ സിങിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവല്ല എക്‌സിൽ കുറിച്ചു. മോദിയുടെ സന്ദർശനം ജനങ്ങളിൽ തെറ്റായ സന്ദേശം നൽകുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ ഗണേശ പൂജ കുറ്റകൃത്യം അല്ലെന്നും ജഡ്‌ജുമാരും രാഷ്ട്രീയക്കാരും പരസ്‌പരം വേദികൾ പങ്കിടാറുണ്ടെന്നും ബിജെപി വാദിച്ചു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ന്യൂഡല്‍ഹിയിലെ വസതിയില്‍ ബുധനാഴ്ച നടത്തിയ ഗണപതി പൂജയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്.
