News

തിരഞ്ഞെടുപ്പ് ചട്ടം ലംഗിച്ച് മുസ്‍ലിം വിദ്വേഷ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കി മെറ്റ

രാജ്യത്തെ മുസ്‍ലിംകള്‍ക്കെതിരെ പ്രചരിപ്പിച്ച വിദ്വേഷ പരസ്യങ്ങള്‍ക്ക് ഇൻസ്റ്റാഗ്രാം, ഫേസ്ബുക് തുടങ്ങിയവയുടെ സബ് കമ്ബനിയായ മെറ്റ അംഗീകാരം നല്‍കിയതായി പുതിയ കണ്ടെത്തൽ. തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ് ചട്ടം ലംഗിച്ച് ഒരു മത വിഭാഗത്തിൽ പെട്ടവരെ അടിച്ചമർത്തുന്ന തരത്തിലുള്ള പരസ്യം പ്രചരിപ്പിക്കാൻ മെറ്റ സഹായിച്ചത്. ബി.ജെ.പിക്ക് വേണ്ടിയാണ് വിദ്വേഷ പരസ്യങ്ങള്‍ മെറ്റ പ്രചരിപ്പിച്ചിരിക്കുന്നത് എന്ന് ഇന്ത്യ സിവില്‍ വാച്ച്‌ ഇൻറർനാഷണലും (ഐ.സി.ഡബ്ല്യു.ഐ) കോര്‍പറേറ്റ് അക്കൗണ്ടബിലിറ്റി ഗ്രൂപ്പായ ‘ഇക്കോ’യും ചേർന്ന് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.

ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ തെറ്റായ വിവരങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നതിനും മതത്തിന്റെ പേരില്‍ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനുമായി തയാറാക്കിയ ഈ പരസ്യങ്ങൾ കണ്ടെത്തുന്നതിലും തടയുന്നതിലും മെറ്റ തയാറായിട്ടില്ലെന്നും ഇപ്പോഴും ഈ പരസ്യങ്ങൾ മെറ്റയിൽ പ്രചരിക്കുകയാണ് എന്നും പഠനത്തിൽ പറയുന്നു.

ലോക്സഭ തെരഞ്ഞെടുപ്പ് തുടങ്ങിയ ശേഷം ആണ് ഈ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇവ ജൂണ്‍ 1 വരെ തുടരുമെന്നാണ് പഠനത്തിൽ പറയുന്നത്. മേയ് എട്ടിനും 13നും ഇടയില്‍ 14ഓളം അത്യന്തം പ്രകോപനപരമായ പരസ്യങ്ങള്‍ക്ക് മെറ്റ അംഗീകാരം നല്‍കിയെന്നും ഇത്തരം പരസ്യങ്ങളിലൂടെ മെറ്റ സാമ്ബത്തിക ലാഭമുണ്ടാക്കിയെന്നും പഠനം കണ്ടെത്തിയിരിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top