മാലിന്യ പ്രശ്നത്തിൽ അന്ധമായി രാഷ്ട്രീയം കാണരുതെന്ന് മന്ത്രി എം ബി രാജേഷ് , റയിൽവേയുടെ ഭാഗത്തു നിന്നും വീണ്ടും ഇങ്ങനൊരു അനാസ്ഥ കണ്ടാൽ വേണ്ട നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന് സംബന്ധിച്ചു ഇതൊരു കക്ഷി രാഷ്ട്രീയമല്ല. റയിൽവെയുടെ ഭൂമിയിൽ സർക്കാരിനോ, നഗരസഭക്കോ ഒന്നും ചെയ്യാൻ കഴിയില്ല. അവിടെയുണ്ടാകുന്ന മാലിന്യ കൂമ്പാരത്തിൽ അവരുടെ ശ്രെദ്ധയാണ് വേണ്ടത്.
അതവർ സമ്മതിക്കുന്നുമുണ്ട്. ജോയിയുടെ മരണത്തില്‍ സര്‍ക്കാരിനെയും തിരുവനന്തപുരം നഗരസഭയെയും പ്രതിക്കൂട്ടിലാക്കാനാണ് ചിലര്‍ക്ക് വ്യഗ്രത. മാലിന്യ സംസ്‌കരണം ഒരു പ്രത്യേക വ്യക്തിയുടെ ഉത്തരവാദിത്വമല്ല. എല്ലാവരുടെയുമാണ് .ഈ ദുരന്തത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനായി വ്യഗ്രത കാണിച്ചത് ഒഴിവാക്കേണ്ടതായിരുന്നു. ഇല്ലാത്ത ഉത്തരവാദിത്തം സര്‍ക്കാരിനുമേല്‍ അടിച്ചേല്‍പ്പിക്കാനാണ് പ്രതിപക്ഷ നേതാവടക്കം ശ്രമിച്ചത്. മാലിന്യസംസ്‌കരണം എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ദുരന്തത്തില്‍ ഓരോ വ്യക്തിക്കും കുറ്റബോധമുണ്ടാകണം എന്നും അദ്ദേഹം പറഞ്ഞു
