ഭർത്താവ് ഭാര്യയെ നടുറോഡിൽ വെച്ച് വെട്ടി കൊലപ്പെടുത്തി. ചേർത്തല പള്ളിപ്പുറത്ത് ആണ് സംഭവം നടന്നത്. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാർഡില്‍ വലിയവെളി സ്വദേശി അമ്ബിളിയാണ് മരിച്ചത്. സഹകരണ ബാങ്കിൽ കളക്ഷൻ ഏജന്റായി ജോലി ചെയ്യുകയായിരുന്നു അമ്പിളി. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് സംഭവം നടക്കുന്നത്.
പതിവ് പോലെ അമ്പിളി കളക്ഷന് പോയി വരും വഴി രാജേഷിനെ കാണുന്നത്. പള്ളിച്ചന്തക്ക് സമീപം ആണ് ഇവർ കണ്ടത്. കുടുംബ പ്രശ്നങ്ങളെ ചൊല്ലി ഇരുവരും വാക്ക് തർക്കം ഉണ്ടാകുകയും പ്രകോപിതനായ രാജേഷ് അമ്പിളിയെ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്ബിളിയെ ചേർത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇരുവരും തമ്മിൽ കുറച്ച് ദിവസങ്ങളായി കുടുംബകാര്യങ്ങൾ ചൊല്ലിയുള്ള വഴക്കിൽ ആയിരുന്നു. തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായ അമ്ബിളിയുടെ പക്കൽ ഉണ്ടായിരുന്ന കളക്ഷൻ പണം കൂടി തട്ടിയെടുത്തിട്ടാണ് അമ്ബിളിയെ കുത്തിയ ശേഷം രാജേഷ് ഓടി രക്ഷപ്പെട്ടത്. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്.
