മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരേ ദുർമന്ത്രവാദം നടത്തിയ കേസിൽ നാലുപേരെ അറസ്റ് ചെയ്യ്തു. മാലദ്വീപ് പരിസ്ഥിതി മന്ത്രിയായ ഫാത്തിമ ഷംനാസ് അലി സലീയും ഇവരുടെ മുന്‍ ഭര്‍ത്താവും പ്രസിഡന്റ് ഓഫീസിലെ കാബിനറ്റ് റാങ്കിലുള്ള ആദം റമീസും മറ്റ് രണ്ട് പേരുമാണ് അറസ്റ്റിലായത്. എന്നാൽ എന്ത് ദുര്മന്ത്രവാദമാണെന്നോ, അതിനുള്ള തെളിവുകളോ പോലീസ് ഇതുവരെയും പുറത്തുവിട്ടട്ടില്ല.അതുപോലെ പ്രസിഡന്റോ അല്ലങ്കിൽ അദ്ദേഹത്തിന്റെ ഓഫീസ് പ്രവർത്തകരോ ഇതിനെതിരെ പ്രതികരിച്ചു എത്തിയിട്ടില്ല.
ഈ ദുര്മന്ത്രവാദത്തിന്റെ പേരിൽ മന്ത്രിയുടെ അറസ്റ്റ് മാലിദ്വീപിൽ ഇപ്പോൾ ചർച്ചവിഷയം ആകുകയാണ്. എന്നാൽ ഇനിയും വരും ദിവസങ്ങളിൽ ഇതിന് കുറിച്ചുള്ള മറ്റുവർത്തകളോമറ്റും പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്, അതെ സമയം ഇതൊരു രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമാകുമെന്നും സൂചന ഉണ്ട്
ഫാത്തിമയുടെയും ആദം റമീസിന്റെയും ചില നീക്കങ്ങളിൽ സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം.അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞ ദിവസം ഫാത്തിമ ഷംനാസിനെ പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയുകയും ചെയ്യ്തു.
