ചില മദ്രസകളിലെ വിദ്യാർത്ഥികളെ തീവ്രവാദികളാക്കി തീവണ്ടികൾ പാളം തെറ്റിക്കാൻ പരിശീലനം നൽകുന്നതായി കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാഗമായി മേഖലയിലെ വിവിധ മദ്രസകളിൽ ഏജൻസികൾ റെയ്ഡ് നടത്തുന്നുണ്ട്.
വിവിധ വസ്തുക്കളെ ട്രാക്കുകളിൽ സ്ഥാപിച്ച് ട്രെയിനുകൾ പാളം തെറ്റിക്കുന്നതിനെക്കുറിച്ചുള്ള പരിശീലനം മദ്രസകളിൽ നൽകുന്നത് ഓൺ ലൈൻ വഴി എന്ന് വെളിപ്പെടുത്തൽ. എൻഐഎയും ഉത്തർപ്രദേശ് എടിഎസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഝാൻസിയിലും കാൺപൂരിലും ഇത്തരം ഗൂഢാലോചന നടന്നതായികണ്ടെത്തി.
ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുഫ്തി ഖാലിദ് നദ്‌വി എന്ന മദ്രസ അധ്യാപകനെ ചോദ്യം ചെയ്തുവരികയാണ്.വ്യാഴാഴ്ച, എടിഎസ് സംഘം നദ്‌വിയുടെ വീട് റെയ്ഡ് ചെയ്യുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ ഇയാളെ കൂടുതൽ ചോദ്യം ചെയ്യലിനായി പോലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിച്ചതിനിടെ തീവ്ര ഇസ്ലാമിസ്റ്റുകൾ സംഘമായി ചേർന്ന് വാഹനവ്യൂഹത്തെ ആക്രമിക്കുകയും നദ്‌വിയെ മോചിപ്പിക്കുകയും ചെയ്തു.പിന്നീട് പോലീസ് വീണ്ടും ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
