Politics

മൂന്നാം ഘട്ട വോട്ടെടുപ്പിൽ ജനം വിധിയെഴുതുന്നത് 93 മണ്ഡലങ്ങളില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത് നാളെയാണ്. നിരവധി പ്രമുഖ നേതാക്കൾ ആണ് ഈ കുറിയും മത്സരത്തിന് ഉള്ളത്. ആഭ്യന്തര മന്ത്രി അമിത്ഷാ ഉൾപ്പെടെ ഉള്ളവർ ആണ് മത്സരത്തിൽ പങ്കാളികൾ ആയിട്ടുള്ളത്. 93 മണ്ഡലങ്ങളിൽ ആണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. രാഷ്ട്രീയ പാർട്ടികൾ ഇപ്പോൾ കടുത്ത ആശങ്കയിൽ ആണ്. ആദ്യ രണ്ടു ഘട്ട വോട്ടിങ്ങിലും പോളിംഗ് ശതമാനത്തിൽ കുറവ് ഉണ്ടായിരുന്നു. ആ കുറവ് ഈ ഘട്ടത്തിലും ആവർത്തിക്കുമോ എന്ന ആശങ്കയിൽ ആണ് സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും.

351 സ്ഥാനാർഥികളാണ് മൂന്നാംഘട്ടത്തില്‍  ജനവിധി തേടി ജനങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ഇതിൽ പത്ത് സംസ്ഥാനത്തെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും സ്ഥാനാർത്ഥികൾ ആണ് ഉൾപ്പെടുന്നത് . കർണാടക – 14, മഹാരാഷ്ട്ര – 11, ഉത്തർപ്രദേശ് – 10, മധ്യപ്രദേശ് -എട്ട്, ഛത്തീസ്ഗഡ് – ഏഴ്, ബിഹാർ – അഞ്ച് പശ്ചിമബംഗാള്‍, അസം – നാല്, ഗോവ – രണ്ട് എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. ഗുജറാത്തിലെ സൂറത്തില്‍ ബി.ജെ.പി സ്ഥാനാർഥി ഇതിനോടകം തന്നെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പ്രകടന പത്രികയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് വോട്ടെടുപ്പ് പ്രഖ്യാപിച്ച നാൾ മുതൽ തന്നെ ബി ജെ പി പ്രവർത്തകൻ പ്രവർത്തിക്കുന്നത്. എന്നാൽ കുറച്ച് നാളുകൾക്ക് ശേഷം ഇവരുടെ ശ്രദ്ധ മറ്റുള്ള രാഷ്ട്രീയ പാർട്ടികളെയും മതത്തെയും കുറ്റപ്പെടുത്തുന്നതിലേക്ക് തിരിയുകയും ചെയ്തു. മുസ് ലിം വിരുദ്ധ പരാമർശങ്ങളിലേക്കും രാഹുല്‍ ഗാന്ധിയിലേക്കും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിലേക്കും ബി ജെ പി പാർട്ടി തിരിഞ്ഞു. അവസാന പരസ്യ പ്രചാരണ സമയത്തിലും മറ്റു പാർട്ടികളുടെ തെറ്റുകൾ ആരോപിക്കാൻ ബി ജെ പി പാർട്ടി മറന്നില്ല. ആദ്യ രണ്ട് ഘട്ടങ്ങളിലും ബി.ജെ.പി പ്രതീക്ഷിച്ച വോട്ടിങ് ശതമാനം  ലഭിച്ചില്ലെന്നും അതിനാലാണ് ബി ജെപി ഇത്തരം ആരോപണങ്ങളുമായി വരുന്നത് എന്നുമാണ് കോൺഗ്രസ്സ് പറയുന്നത്.

Click to comment

You must be logged in to post a comment Login

Leave a Reply

Most Popular

To Top