അണ്ണാ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനിയോടുള്ള ക്രൂര പീഡനത്തിനെതിരെ തമിഴ്‌നാട്ടിൽ ബിജെപി നടത്തിയ നീതി മാർച്ച് തടഞ്ഞ് ഡിഎംകെ സർക്കാർ. ഇന്ന് മധുരയിൽ നിന്ന് ചെന്നൈയിലേക്ക് തമിഴ്‌നാട് ബിജെപി നടത്താനിരുന്ന വനിതാ നീതി റാലിയ്‌ക്കാണ് തമിഴ്‌നാട് സർക്കാർ അനുമതി നിഷേധിച്ചത്.
കുറ്റകൃത്യത്തിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും ഇരയ്‌ക്ക് നീതി ലഭിക്കണമെന്നുമാണ് തമിഴ്‌നാട് ബി.ജെ.പി. വനിതാ ടീമിന്റെ നീതി റാലിയുടെ ആവശ്യം. വിലക്ക് അവഗണിച്ച് മധുരയിൽ ഖുശ്ബുവിന്റെ നേതൃത്വത്തിൽ സ്ത്രീകൾ പ്രതിഷേധ പ്രകടനം നടത്തി. റോഡിൽ കുത്തിയിരുന്ന മഹിളാമോർച്ചാ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
എന്തിനാണ് ഡിഎംകെ സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുന്നത് തുറന്നുകാട്ടപ്പെടുമെന്ന് ഭയപ്പെടുന്നത്. നീതി തേടുന്നവരെ നിശബ്ദരാക്കാൻ അവർ ശ്രമിക്കുന്നു. ഡി.എം.കെ ഗവൺമെൻ്റിന് കീഴിൽ, ഗുണ്ടകളും ലൈംഗിക കുറ്റവാളികളും ഡി.എം.കെ പ്രവർത്തകനെന്ന മറവിൽ സ്വതന്ത്രമായി വിഹരിക്കുന്നു. ഇവർക്കെതിരെ നടപടി എടുക്കാത്തത് എന്തുകൊണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ചോദിച്ചു.
