മുല്ലപെരിയാർ വിഷയത്തിൽ സുപ്രിം കോടതിയിൽ പുതിയ ഹർജി, അണകെട്ട് സുരക്ഷിതമാണെന്ന വിധി റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടാണ് പുതിയ ഹർജി ഫയൽ ചെയ്യ്തിരിക്കുന്നത്, കോടതിയിൽ ഇങ്ങനൊരു ഹർജി നൽകിയിരിക്കുന്നത് അഭിഭാഷകനായ മാത്യു നെടുംപാറയാണ്, ഈ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത് 2006 – 20014 വര്ഷങ്ങളിലെ വിധി റദ്ദാക്കണമെന്നാണ്, അതുപോലെ മുല്ലപെരിയാർ അണക്കെട്ടിൽ കേരളത്തിനും അവകാശമുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്.
തമിഴ്നാടിന്റെ ചീഫ് എന്‍ജീനിയറിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തില്‍ കൂടുതല്‍ മഴ ലഭിച്ച സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ചിരുന്നുഎന്നുമീ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സുരക്ഷ ഭീഷണിയുണ്ടെന്ന വിഷയം സ്ഥിരീകരിക്കാന്‍ സംസ്ഥാനത്തിന്റെ അവകാശം അംഗീകരിക്കണമെന്ന് ഹര്‍ജിയില്‍ പറയുന്നു.
മധുര റീജിയണല്‍ ചീഫ് എന്‍ജിനീയര്‍ എസ് രമേശിന്റെ നേതൃത്വത്തിലുള്ള സംഘം ആണ് കേരളത്തില്‍ മഴ കനക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുല്ലപ്പെരിയാറിൽ സന്ദർശനം നടത്തിയിരുന്നത്.
