തീർത്തും മദ്യപാന നിയന്ത്രണം ഏർപ്പെടുത്തിയതോടെ കെ എസ് ആർ ടി സി വാഹനങ്ങൾ ഇടിച്ചുകൊണ്ടുള്ള മരണങ്ങൾ ഇല്ലാതാക്കാൻ കഴിഞ്ഞു ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറയുന്നു, 15 ആഴ്ച്ചകൾക്ക് മുൻപ് കെ എസ് ആർ ടി സി വാഹനങ്ങൾ ഇടിച്ചുള്ള മരണങ്ങൾ ഏഴും, എട്ടുമൊക്കെ ആയിരുന്നു. എന്നാൽ മദ്യനയം നിയന്ത്രണം വരുത്തിയതോടെ അപകടമരണം പൂജ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്
ഇപ്പോൾ കെ സ് ആർ ടി സി വാഹനങ്ങൾ ഇടിച്ചുകൊണ്ടുള്ള കേരളത്തിലെ മരണത്തിന് നല്ല കുറവാണ് ഉണ്ടായിരിക്കുന്നത്. ഒരു വ്യക്തി അപകടത്തില്‍ മരിക്കുമ്പോള്‍ എത്ര കുടുംബങ്ങളെയാണു ബാധിക്കുന്നതെന്നു തിരിച്ചറിഞ്ഞു ശ്രദ്ധയോടെ വാഹനം ഓടിക്കണം. അതെ സമയം ഓണത്തിന് മുൻപേ തന്നെ ഒറ്റ ഗഡുവായി ശമ്പളം കെ എസ് ആർ ടി സി ജീവനക്കാർക്ക് നൽകുമെന്നും മന്ത്രി പറയുന്നു.
നാലാഴ്ച കൊണ്ടു കെഎസ്ആര്‍ടിസിയില്‍ റെക്കോര്‍ഡ് വരുമാനമുണ്ടായി. ബസ് സ്റ്റേഷനുകളില്‍ ശുചിമുറി കോംപ്ലക്‌സ്കൾക്കും, ഹോട്ടലുകൾക്കും കരാറായിട്ടുണ്ട്. റോഡ് ആക്‌സിഡന്റ് ആക്‌ഷന്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ റോഡ് സുരക്ഷാ സമ്മേളന ബോധവല്‍ക്കരണ വാഹനങ്ങളുടെ ഫ്ലാഗ്ഗ് ഓഫ് ചെയ്യുകയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ ഈ കാര്യം വ്യക്തമാക്കിയത്.
