മോദിയുടെ കന്യാകുമാരിയിലെ ധ്യാനം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്, കനത്ത സുരക്ഷ വലയത്തിലാണ് ഇപ്പോൾ വിവേകാനന്ദ പാറയിലെ ധ്യാന മണ്ഡപം. കഴിഞ്ഞ ദിവസം കന്യാകുമാരി ദേവിയുടെ ക്ഷേത്രത്തിനു൦ , തിരു വള്ളൂർ പ്രതിമയിലെ പ്രതിഷ്ഠക്കും പുഷ്പ്പാർച്ചന അർപ്പിച്ചതിനു ശേഷമാണ് പ്രധാന മന്ത്രി ധ്യാനം ആരംഭിച്ചത്, നല്ല വൈകുന്നേരത്തോടെ ധ്യാനം അവസാനിപ്പിച്ചു വാരാണസിയിലേക്ക് മടങ്ങും.കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരം വിമാന താവളത്തിലെത്തി
അവിടെ നിന്നായിരിക്കും യാത്ര, പ്രധാനമന്ത്രിയുടെ മടക്കയാത്ര വരെ വിവേകാനന്ദ പാറയിലേക്ക് സന്ദർശകർക്ക് നിയന്ത്രണമുണ്ട്. രാത്രി മുഴുവൻ വിവേകാനന്ദപ്പാറയ്ക്ക് ചുറ്റും പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. 2000ത്തിലധികം പൊലീസാണ് പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നത്. അവധിക്കാലമായതിനാല്‍ തന്നെ കന്യാകുമാരിയിലേക്ക് സന്ദര്‍ശകരുടെ തിരക്കുണ്ടെങ്കിലും ഇവരെ നിലവില്‍ വിവേകാനന്ദപ്പാറയിലേക്ക് കടത്തിവിടുന്നില്ല.
