കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ അന്വേഷണത്തിൽ പരാതിയുമായി യൂത്തുലീഗ് പ്രവർത്തകൻ ഹൈകോടതിയിൽ. പോലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്ന് ,വിവാദ വാട്സാപ്പിന്റെ മെസേജ് ഉറവിടം കണ്ടെത്തണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട് ,നാളെ കോടതി ഈ ഹർജി പരിഗണിക്കും.ഇതിന്റെ യഥാർത്ഥ പ്രതികളെ കണ്ടെത്തണമെന്നുള്ള പോലീസിന്റ അനാസ്ഥ കാണിക്കുന്നുവെന്നാണ് ആരോപണവിധേയനായ മുഹമ്മദ് കാസിം ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിൽ ആരോപിച്ചു.
ഈ സന്ദേശം താൻ ആണ് ആദ്യം പരാതി പറഞ്ഞതെന്നും മുഹമ്മദ് കാസിം ആരോപിച്ചു, എന്നാൽ, തന്നെ പ്രതിയാക്കി വടകര പൊലീസ് കേസെടുക്കുകയാണു ചെയ്തത്. യൂത്ത് ലീഗ് നിടുമ്പ്രമണ്ണ എന്ന പേരിൽ വ്യാജ പോസ്റ്റ് ആണ് നിർമിച്ചത്. അമ്പാടിമുക്ക് സഖാക്കൾ എന്ന ഐ.ഡിയിലാണ് ആദ്യമായി ഇതു താൻ കണ്ടതെന്നും കാസിം വാദിച്ചു. സത്യം പുറത്തുവരാൻ ഉചിതമായ അന്വേഷണം വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
