എ ഡി ജി പി അജിത്കുമാർ ആർ എസ് എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയെന്നും, അത് ബി ജെ പി എം പി യെ ലോകസഭയിലേക്കുഅയ്ക്കാനുള്ള സന്ദേശം കൈമാറിയതാണെന്നും തൃശൂരിലെ മുൻ എം പി ആയ കെ മുരളീധരൻ പറയുന്നു. സി പി ഐ എം ഭരിക്കുന്ന കൊച്ചിൻ ദേവസ്വംബോർഡ് തറവാടക രണ്ടു കോടി ആയി ഉയർത്തി പൂരം കലാക്കാനുള്ള മറ്റൊരു ശ്രമം നടത്തിയിരുന്നുവെന്നും കെ മുരളീധരൻ ആരോപിച്ചു.
35 ലക്ഷം രൂപ ആയിരുന്ന തറവാടക രണ്ടുകോടി ആയാണ് ഉയർത്തിയത് , അന്ന് ടി എൻ പ്രതാപൻ നടത്തിയ ഉപവാസം താൻ ആയിരുന്നു ഉത്ഘാടനം ചെയ്തത്, അന്ന് തന്നെ പറഞ്ഞിരുന്നു ഒരു കാരണവശാലും പൂരം മുടക്കരുതെന്ന്. പക്ഷെ പൂരം കലക്കി ജനവികാരം ബി ജെ പി ക്ക് അനുകൂലമാക്കി.
അതിന്റെ ഫലമായി ബി ജെ പി സ്ഥാനാർഥി സുരേഷ് ഗോപിയെ വിജയിപ്പിച്ചു, ആർ എസ് എസിനെ എതിര്ക്കുന്നവരാണ് എൽ ഡി എഫും , യു ഡി എഫും, അപ്പോൾ ആർ എസ് എസിന്റെ ഉന്നതനെ ഐ പി ഉദ്യോഗസ്ഥൻ കാണാൻ പോകുമ്പോൾ അത് ബോസായ മുഖ്യമന്ത്രിയെ അറിയിപ്പിക്കണേണ്ടതാണ്, കേരളത്തിൽ നിന്നും ബി ജെ പി യെ വിജയിപ്പിച്ചു മുഖ്യ മന്ത്രി രാജിവെക്കേണ്ടത് തന്നെയാണ് കെ മുരളീധരൻ പറയുന്നു.
