വൈദ്യദൂതിപ്രതിസന്ധി പരിഹരിക്കാൻ പകൽ സമയത്തു നിരക്ക് കുറക്കാനും രാത്രി പീക്ക് സമയത്തു നിരക്ക് കൂട്ടാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. പകൽ സമയത്തു വൈദ്യദൂതി ഉപഭോഗം കണക്കിലെടുത്തു നിരയ്ക്ക് കുറക്കാനും എന്നാൽ രാത്രി പീക്ക് സമയത്ത് വൈദ്യതി ഉപഭോഗത്തിന് നിരക്ക് വർധിപ്പിക്കുകയും ചെയ്‌യും, ഇപ്പോൾ എല്ലാ വീടുകളിലും സ്മാർട്ട് മീറ്ററുകളായി.
അതിനാൽ തന്നെ ഓരോ സമയത്തെയും വൈദ്യതി ഉപഭോഗം കണക്കാക്കാൻ കഴിയും. എവിടെയും പകൽ സമയത്ത് വൈദ്യതി ഉപഭോഗം കുറവും എന്നാൽ രാത്രിയിൽ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കുന്നതിനായാണ് ഇങ്ങനൊരു തീരുമാനം പരിഗണനയിൽ എത്തിച്ചതെന്ന് മന്ത്രി പറയുന്നു
കേരളത്തില്‍ ആണവ നിലയം പദ്ധതി ആരംഭിക്കാൻ ഇതുവരെയും പ്രാരംഭ ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല. ഇക്കാര്യം സര്‍ക്കാരിന്‍റെ നയപരമായ കാര്യമാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കുശേഷമേ തീരുമാനമെടുക്കുകയുള്ളു. ആണവനിലയം സംസ്ഥാനത്തിന് പുറത്ത് സ്ഥാപിച്ചാലും കേരളത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും അദ്ദേഹം പറഞ്ഞു
