കഴിഞ്ഞ മാസം ബംഗ്ലാദേശിൽ സംവരണ വിരുദ്ധ കലാപത്തെ തുടർന്ന് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചിരുന്നു, അയല്‍ രാജ്യത്ത് നടക്കുന്ന കലാപം ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമങ്ങളെയും ബാധിക്കുമെന്ന്, വന്‍ പാലായനം അതിര്‍ത്തി സംസ്ഥാനങ്ങളിലേക്ക് ഉണ്ടാകുമെന്നാണ് ചിലദേശീയ റിപ്പോർട്ടുകൾ പറയുന്നത്. ബംഗ്ലാദേശിന്റെ ആഭ്യന്തര വിഷയത്തിൽ ഇടപെടാതെ കാഴ്ചക്കാരകാനാണ് ആദ്യ ഘട്ടത്തിൽ ഇന്ത്യ ശ്രമിക്കുന്നത്, അതിന്റെ ഭാഗമായാണ് പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഷെയ്ഖ് ഹസീനയും കൂടിക്കാഴ്ച്ച നടത്താതെന്നും റിപോർട്ടുകൾ പറയുന്നത്
ജമാത്തെ ഇസ്ലാമിക്കും സംഘടനയുടെ വിദ്യാര്‍ഥി വിഭാഗമായ ഇസ്ലാമി ഛത്ര ഷിബിറിനും നിരോധനം ഏര്‍പ്പെടുത്തിയതാണ് കാലാപം കൂടുതല്‍ ശക്തമാകാന്‍ കാരണം. ഭീകരവിരുദ്ധ നിയമപ്രകാരമാണു സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ജമാഅത്തെ ഇസ്ലാമിക്ക് ബംഗ്ലാദേശില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കുണ്ട്. എന്നാൽ ഇന്നലെ 45 മിനിറ്റുളളില്‍ രാജിവെയ്ക്കണമെന്ന് സൈനിക മേധാവി പ്രധാനമന്ത്രിക്ക് അന്ത്യശാസനം നല്‍കിയിരുന്നു.
ഞായറാഴ്ച പ്രതിഷേധം രൂക്ഷമായെങ്കിലുംപ്രധാനമന്ത്രി ഷെയ്ഖ് ഹസീന അക്രമികളെ ശക്തമായി നേരിടുമെന്നു നിലപാടിലായിരുന്നു. എന്നാല്‍, സൈന്യം നേരിട്ട് നിലപാട് അറിയിച്ചതോടെയാണ് തീരുമാനം മാറ്റിയത്.രാജിവെച്ചതിന് പിന്നാലെ രാജ്യം വിട്ട് ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൂടിക്കാഴ്ച നടത്തി
