നവവധു ഇന്ദുജ (25) ഭർതൃവീട്ടിൽ മരിച്ച സംഭവം മകൾ ആത്മഹത്യ ചെയ്തതല്ല മകളെ കൊന്നതാണെന്ന് ഇന്ദുജയുടെ അച്ഛൻ. മരണത്തില്‍ ദുരൂഹത ആരോപിച്ചു ഇന്ദുജയുടെ അച്ഛൻ പൊലീസില്‍ പരാതി നല്‍യിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തു.
വിവാഹം കഴിഞ്ഞു നാല് മാസം മാത്രമേ ആയിരുന്നുള്ളൂ. അതിനിടയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 2 വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു നാല് മാസം മുമ്പാണ് ഇന്ദുജയെ അഭിജിത്ത് വീട്ടിൽ നിന്ന് ഇറക്കികൊണ്ടു പോയി പിന്നീട് അഭിജിത്തിന്റെ വീടിന് സമീപത്തുള്ള ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തുകയായിരുന്നു. മകളെ കൂട്ടിക്കൊണ്ട് പോയതിന് ശേഷം കാണാൻ അനുവദിച്ചില്ലെന്ന് കുടുംബം പരാതിയിൽ പറയുന്നു.
സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു ഇന്ദുജ. ഭർതൃ വീട്ടില്‍ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകള്‍ തങ്ങളെ അറിയിച്ചതായും എന്നാല്‍ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്. അഭിജിത്തിന്‍റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബഡ്റൂമില്‍ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അഭിജിത്ത് ഉച്ചയ്ക്ക് വീട്ടില്‍ ചോറ് കഴിക്കാനായി എത്തിയപ്പോഴാണ് ഇന്ദുജയെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കാണുന്നത്. ഉടനെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
