News

എം വി ഗോവിന്ദനെതിരെയുള്ള ആരോപണങ്ങളിൽ സ്വപ്‌ന  സുരേഷിനെതിരെ എടുത്ത അപകീർത്തി കേസിൽ അന്വേഷണം വഴി മുട്ടി 

സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ ആരോപണങ്ങളിൽ സ്വപ്‌ന സുരേഷിനെതിരെ എടുത്ത അപകീർത്തികേസിൽ  അന്വേഷണം വഴി മുട്ടി, ഇതിന്റെ അന്വേഷണ സംഘത്തിലുള്ളവർ സ്ഥലം മാറി പോയിട്ടും പുതിയ സംഘത്തെ  കേസ് ഏൽപ്പിച്ചിട്ടില്ല. എന്നാൽ ഈ അന്വേഷണം മുൻപോട്ട്  നീങ്ങാത്തതിൽ പാർട്ടിയിലും അതൃപ്തിയുണ്ട്.

സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിലൂടെ നടത്തിയ ആരോപണങ്ങളിലാണ്  കഴിഞ്ഞ മാർച്ചിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ നിന്ന് പിൻമാറണമെന്ന് വിജേഷ് പിളള വഴി എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടെന്നും 30 കോടി വാഗ്ദാനം ചെയ്തെന്നുമായിരുന്നു സ്വപ്ന ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞത്. എംവി ഗോവിന്ദനെതിരെ സ്വപ്ന നടത്തിയ ഈ ആരോപണത്തിനെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ.സന്തോഷ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

സിപിഎം സംസ്ഥാന സെക്രട്ടറിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രത്യേക അന്വേഷണസംഘത്തെയും അന്വേഷണത്തിനായി നിയോഗിച്ചു, റൂറൽ എസ് പിയായിരുന്ന ഹേമലത, എസിപി രത്നകുമാർ,ഡിവൈഎസ്പി എം.പി.വിനോദ് എന്നിവരുൾപ്പെടെയുളള സംഘമാണ് അന്വേഷിച്ചത്. വിജേഷ് പിളളയെ ഒരു തവണ ചോദ്യം ചെയ്തു. സ്വപ്ന സുരേഷിനെയും കഴിഞ്ഞ ഡിസംബറിൽ കണ്ണൂരിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.

എന്നാൽ ഇതിൽ  അന്വേഷണം എവിടെയുമെത്തിയില്ല.എന്നാൽ നിലവിലുള്ളവർക്ക് ഇനിയുമൊരു പുതിയ ഉത്തരവിറക്കാതെ അന്വേഷണം ആരംഭിക്കാൻ കഴിയില്ല പുതിയ അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യം ഡിജിപിയോട് രേഖാമൂലം എസ്പി മാസങ്ങൾക്ക് മുമ്പ് ആവശ്യപ്പെട്ടെന്നാണ് വിവരം. ഫയലിൽ തീരുമാനമായില്ല.

Most Popular

To Top