അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള പോരിന്റെ ഇരയാണ് താനെന്ന് നടൻ സിദ്ദിഖ്. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത മുൻകൂർ ജാമ്യാപേക്ഷയിൽ ആണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
ബലാത്സംഗ കേസിൽ ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും സിദ്ദിഖ് ആരോപിച്ചു.
ഇന്നലെ വൈകിട്ടാണ് മുൻകൂർ ജാമ്യാപേക്ഷ സിദ്ദിഖ് സമർപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ പരാതിക്കാരി മുമ്പ് പലതവണ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അന്നൊന്നും ബലാത്സംഗം ചെയ്തതായി പറഞ്ഞിട്ടില്ല. കേസ് എടുക്കുന്നതിനും എട്ട് വര്‍ഷത്തെ കാലതാമസം ഉണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങള്‍ ആണ് പരാതിക്കാരി ഉന്നയിക്കുന്നതെന്നും ജാമ്യാപേക്ഷയിൽ സിദ്ദിഖ് ചൂണ്ടികാട്ടി.
