മുതിർന്ന കമാൻഡർ ഇബ്രാഹിം അകിലിന്റെ മരണം സ്ഥിരീകരിച്ച് ഹിസ്ബുള്ള. അമേരിക്ക 7 മില്യൺ ഡോളർ തലയ്‌ക്ക് വിലയിട്ട ഭീകരൻ ഇബ്രാഹിം അകിലിനെ തീർത്ത് ഇസ്രയേലിന്റെ തിരിച്ചടിയിൽ വിറയ്ക്കുകയാണ് ഹിസ്ബുള്ള.
അകിലിന് പുറമെ ഏഴ് ഹിസ്ബുള്ള ഭീകരരുടെ മൃതദേഹങ്ങൾ കൂടി പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു. മഹാനായ ജിഹാദി നേതാവെന്നാണ് ഇബ്രാഹിം അകിലിനെ ഹിസ്ബുള്ള വിശേഷിപ്പിക്കുന്നത്. ത്യാഗങ്ങളും വെല്ലുവിളികളും വിജയങ്ങളും എല്ലാം നിറഞ്ഞ ജീവിതത്തിനൊടുവിൽ രക്തസാക്ഷികളായി മാറിയ തന്റെ സഹോദരന്മാരോടൊപ്പം അകിലും ചേർന്നുവെന്നാണ് ഹിസ്ബുള്ള പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.
വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള ഭീകരർ മിസൈൽ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രായേൽ തിരിച്ചടിക്കുകയായിരുന്നു. ബെയ്‌റൂട്ടിന് സമീപം നടത്തിയ വ്യോമാക്രമണത്തിലാണ് ഇബ്രാഹിം അകിലിനെ കൊലപ്പെടുത്തിയത്. 2006ന് ശേഷം ലെബനനിൽ ഇസ്രായേൽ നടത്തിയ ഏറ്റവും ശക്തമായ ആക്രമണമാണിതെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 015ൽ അകിലിനെ കൊടുംകുറ്റവാളിയായി അമേരിക്ക പ്രഖ്യാപിച്ചു. അകിലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകുന്നവർക്ക് 7 മില്യൺ ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
