ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ജാമ്യം ലഭിച്ചിട്ടും ഇന്നലെ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണ്ണൂർ വിസമ്മതിച്ചിരുന്നു. എന്നാൽ ജാമ്യം കിട്ടിയിട്ടും ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത മറ്റ് തടവുകാരെ സഹായിക്കാൻ വേണ്ടിയാണ് താൻ ജയിലിൽ തുടർന്നതെന്നും കോടതിയലക്ഷ്യമായി പ്രവര്‍ത്തിചിട്ടില്ലന്നും ജയിലിൽ നിന്ന് പുറത്തിറങ്ങി ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചു.
ജയിലില്‍ പത്തിരുപത്താറ് കേസുകളുണ്ട്. ജാമ്യംകിട്ടാൻ അയ്യായിരമോ പതിനായിരമോ രൂപയില്ലാത്തതിനാല്‍ വിഷമിക്കുന്നവരാണ് അവരൊക്കെ. അങ്ങനെ 26 പേര്‍ എന്റെയടുത്തു വന്നു. അതൊക്കെ നമുക്ക് പരിഹരിക്കാമെന്ന് അവരോട് പറഞ്ഞതായും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.
ഇന്നലെയുണ്ടായ സംഭവ വികാസങ്ങളിൽ കോടതിവീണ്ടും കേസ് പരിഗണിക്കാനിരിക്കവെയാണ് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായത്. കോടതിയലക്ഷ്യമായി താൻ ഒന്നും പ്രവർത്തിച്ചിട്ടില്ലന്നും ഉത്തരവ് ഹാജരാക്കാൻ വൈകിയതാണെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു.
