വടകരയിൽ നടന്ന യു ഡി എഫ് യോഗത്തിനിടയിൽ സ്ത്രീവിരുദ്ധ വിമർശനവുമായി ആർ എം പി നേതാവ്. രാഷ്ട്രീയവിശദീകരണ യോഗത്തിനിടയിലാണ് ആർഎംപി നേതാവ് കെ.എസ്.ഹരിഹരൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. യു ഡി എഫിലെ തിരവതി പ്രമുഖ നേതാക്കൾ പങ്കെടുത്ത മീറ്റിങ്ങിലാണ് ഇത്തരത്തിൽ ഒരു പരാമർശം ഇദ്ദേഹം നടത്തിയിരിക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്ബില്‍ തുടങ്ങിയവർ ഈ മീറ്റിങ്ങിൽ പങ്കെടുത്തിരുന്നു. ഇതിനിടയിലാണ് ഹരിഹരന്റെ ഈ പരാമർശം.ഹരിഹരൻ പ്രസംഗിക്കുന്നതിനിടയിൽ, ടീച്ചറുടെ പോണ്‍ വീഡിയോയൊക്കെ ആരെങ്കിലും ഉണ്ടാക്കുമോ? മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസിലാക്കാമെന്ന് ഒരു നടിയുടെ പേര് പറഞ്ഞായിരുന്നു ഹരിഹരന്‍റെ പരാമർശം.
എന്നാൽ ഇത് പിന്നീട് വിവാദമായി മാറുകയായിരുന്നു. സംഭവം വിവാദമായി എന്ന് മനസ്സിലായതോടെ ഹരിഹരൻ ഫേസ്ബുക്കിൽ കൂടി മാപ്പ് പറയുകയും ചെയ്തു. എന്നാൽ വലിയ രീതിയിൽ ഉള്ള സൈബർ അറ്റാക്ക് ആണ് ഹരിഹരന് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് ഇപ്പോൾ.
