സർവ്വകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപെട്ടു ഗവർണ്ണർ സർക്കാർ പോര് വീണ്ടും ആരംഭിച്ചു. താൻ ജോലിചെയ്യുന്നതിൽ തന്നെ ആർക്കും തടയാനാകില്ലെന്നും അങ്ങെനെ താൻ ആവശ്യപ്പെട്ടിട്ടും സര്‍വകലാശാലകള്‍ പ്രതിനിധികളെ തന്നില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു
എന്നാൽ സേർച്ച് കമ്മറ്റി രൂപീകരിച്ച ഗവർണ്ണറുടെ നടപടിയെ നിയമപരമായി നേരിടാൻ ആണ് ഇപ്പോൾ സർക്കാർ ഇടപെടുന്നത് നിയമോപദേശം ലഭിച്ചതിനു ശേഷം ഹൈ കോടതിയെ സമീപിക്കാൻ ആണ് തീരുമാനം. വൈസ് ചാൻസലർ നിയമവുമായി ഇപ്പോൾ വീണ്ടും ഗവര്‍ണറും സര്‍ക്കാരും കൊമ്പുകോര്‍ക്കുകയാണ്, ആറു സര്‍വകലാശാലകളിലേക്ക് ഗവര്‍ണര്‍ സ്വന്തം നിലയില്‍ വി.സി നിയമനത്തിനായി രണ്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതാണ് പുതിയ പോരിന് ഇടയാക്കുന്നത്.
എന്നാല്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനെതിരെ കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം. വി.സി നിയമനവുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പിട്ടിട്ടില്ല. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ പുതിയ സെര്‍ച്ച് കമ്മിറ്റികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം.
