സപ്ലൈകോ കടക്കെണിയിലാണ് അത് മാറ്റിയെടുക്കണം വില വർദ്ധിപ്പിച്ചത് മാത്രമാണ് മാദ്ധ്യമങ്ങൾ പറയുന്നത്. കുറച്ചതിനെ കുറിച്ച് എങ്ങും പറയുന്നില്ലെന്നും സപ്ലൈക്കോയിലെ വില വർദ്ധനയ്‌ക്ക് പിന്നാലെ ഭക്ഷ്യമന്ത്രി ജിആർ അനിൽ.
ക്രിസ്മസ് വിപണി ഉണരാനിരിക്കേയാണ് സപ്ലൈകോയിൽ വിലവർധനവ് വന്നത് സാധാരണരക്കാർക്ക് വൻ ഇരുട്ടടിയായി ജയ അരി, വൻപയർ, പച്ചരി, വെളിച്ചെണ്ണ എന്നിവയുടെ വില കൂട്ടിയത്. 75 രൂപയായിരുന്ന വൻപയറിന് 79 രൂപ നൽകണം. പച്ചരി 26-ൽ നിന്ന് 29 രൂപയാക്കി. എന്നാൽ മാർക്കറ്റ് വിലയേക്കാൾ 30 ശതമാനം വില കുറച്ചാണ് സപ്ലൈകോ വഴി സാധനങ്ങൾ നൽകുന്നതെന്നും. സബ്സിഡി നൽകിയതിന്റെ ആയിരം കോടിയോളം രൂപ സപ്ലൈകോ കുടിശ്ശിക ഇനത്തിൽ നൽകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
