വടക്കൻ അഫ്ഗാനിസ്ഥാനിൽലുണ്ടായ വെള്ളപ്പൊക്കത്തിൽ 50 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അഫ്ഗാനിസ്ഥാൻ ആഭ്യന്തര മന്ത്രി പറഞ്ഞു. 5ലധികം ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചതായും അദ്ദേഹം പറഞ്ഞു. ഈ ജില്ലകളിൽ നൂറുകണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുകയാണ്.
അഫ്ഗാൻ തലസ്ഥാനമായ കാബൂളും വെള്ളപ്പൊക്കത്തിന്റെ കെടുതികൾ അനുഭവിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രാജ്യത്ത് 70 പേർ മരിച്ചിരുന്നു. അന്ന് കനത്ത കൃഷിനാശത്തോടൊപ്പം 2500 ലധികം മൃഗങ്ങളെ കൊല്ലപ്പെടുകയും ചെയ്തു.
