ലോകത്തെ ആദ്യ പക്ഷി പനി ബാധിച്ചുള്ള മരണം സ്ഥിതീകരിച്ചു ലോകാരോഗ്യ സംഘടന,മെക്സിക്കൻ ദേശക്കാരനായ 59 വയസുള്ള ആളാണ് മരിച്ചത്, ഏപ്രിൽ 24നായിരുന്നു മരണം. ലോകത്താദ്യമായി H5N2 പകർച്ച സ്ഥിരീകരിച്ച മനുഷ്യനും ഇയാൾ തന്നെയാണ്. പക്ഷിപ്പനിയുടെ പുതിയ H5N2 വൈറസ് വകഭേദം ബാധിച്ചാണ് ഇയാൾ മരിച്ചത്.പനിയും, ശ്വാസം മുട്ടലും, വയറിളക്കവുമായാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ആഴ്ചയോളമായി കിടപ്പിലായ ശേഷമാണ് ഇയാൾ ചികിത്സ തേടിയത്.
ഇയാൾക്ക് പ്രമേഹവും, വൃക്ക തകരാറും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്, എന്നാൽ എവിടെ നിന്നാണ് ഇയാൾക്ക് ഈ വൈറസ് ഉണ്ടായതെന്നുള്ള ഉറവിട൦ കണ്ടെത്താനായിട്ടില്ലെന്ന് മെക്സിക്കോയിലെ ആരോഗ്യവകുപ്പ് അറിയിച്ചു. കോഴി ഫാമുകളിൽ നിന്നോ മറ്റേതെങ്കിലും തരത്തിൽ മൃഗങ്ങളുമായി 59 കാരൻ സമ്പർക്കത്തിൽ വന്നതായി കണ്ടെത്താനായിട്ടില്ല എന്നും പറയുന്നു.
മെക്സിക്കോയിലെ കോഴിഫാമുകളിൽ H5N2 വൈറസ് സാന്നിധ്യം നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അമേരിക്കയിലെ H5N1 പടർച്ചയുമായി ഈ സംഭവത്തിന് ബന്ധമില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ മനുഷ്യരിലേക്കുള്ള പക്ഷിപ്പനിയുടെ പകർച്ചാ സാധ്യതകൾ കുറവാണെന്നും ലോകാരോഗ്യ സംഘടന വിശദമാക്കി
