നടൻ ആസിഫ് അലിയെ അപമാനിച്ച വിഷയത്തിൽ സംഗീതയജ്ഞൻ രമേശ് നാരായണനോട് വിശദീകരണം തേടി ഫെഫ്ക മ്യൂസിക് യൂണിയൻ. കഴിഞ്ഞ ദിവസമാണ് ഫെഫ്ക ഇങ്ങനൊരു വിശദീകരണം നടത്തിയത്. എന്നാൽ ഈ വിശദീകരണ കുറിപ്പിൽ രമേഷ് നാരായൺ മാധ്യമങ്ങൾക്ക് നൽകിയ അതേമറുപടിയാണ് നൽകിയത്. താൻ ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ല എന്നാണ് രമേഷ് നാരായൺ പറയുന്നത്
ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ അങ്ങനെ തോന്നിയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ആസിഫിനെ വിളിച്ചു സംസാരിക്കും. ഞാൻ ഏറെ ബഹുമാനിക്കുന്ന നടനാണ് ആസിഫ് അലിയെന്നും രമേഷ് നാരായണ്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു, കഴിഞ്ഞ ദിവസമായിരുന്നു ഇങ്ങനൊരു സംഭവം അരങ്ങേറിയത്, എം ടി വാസുദേവൻ നായരുടെ കഥകളെ ആസ്പദമാക്കി ഒരു ആന്തോളജി ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ട്. മനോരഥങ്ങള്‍ എന്നാണ് ചിത്രത്തിന്‍റെ പേര്.
ഇതിലൊരു സിനിമയില്‍ രമേഷ് നാരായണ്‍ സംഗീതം നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിന് മൊമന്‍റോ നല്കാനാണ് ആസിഫ് അലിയെ ക്ഷണിച്ചത്. എന്നാല്‍ നടന്‍ മൊമന്‍റോ നല്‍കിയത് നോക്കാനോ ഹസ്തദാനം നല്‍കാനോ രമേഷ് തയ്യാറായില്ല. സദസിനെ പുറംതിരിഞ്ഞ് നിന്നാണ് രമേഷ് അഭിസംബോധനം ചെയ്തതും. ഇതിനിടെ സംവിധായകന്‍ ജയരാജിനെ വിളിച്ച് മൊമന്‍റോ ഏല്‍പ്പിച്ച് അത് തനിക്ക് നല്‍കാനും രമേഷ് ആവശ്യപ്പെടുകയും ആയിരുന്നു. ഇതെല്ലാം ഒരു ചെറു പുഞ്ചിരിയോടെ മാത്രമാണ് ആസിഫ് നോക്കി കണ്ടത്. ഈ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആകുകയും രമേഷ് നാരായൺ നെ വിമർശനം എത്താൻ കാരണവും
