റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും, ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ചില അഭിപ്രായ വത്യാസങ്ങൾ ഉണ്ടെന്ന് ഒരു പ്രചാരണം പരക്കെ ചർച്ച ചെയ്യ്തിരുന്നു, എന്നാൽ അത് തെറ്റാണെന്നു റഷ്യ ചൂണ്ടിക്കാട്ടി, പ്രതിനിധിസംഘങ്ങൾ തമ്മിലുള്ള ചർച്ചയുടെ ഒരു സെഷൻ റദ്ദാക്കിയതു സമയക്രമീകരണത്തിന്റെ ഭാഗമായാണെന്നും അജൻഡ പൂർണമായും ചർച്ച ചെയ്യ്തിരുന്നതായും റഷ്യൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. കൂടാതെ മോദിയും പുട്ടിനും ഒരു ഭിന്നതയുമില്ലാതെ മുന്നോട്ടാണെന്നും ദിമിത്രി പറയുന്നു
യുക്രയിനിലെ കീവിൽ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ നടത്തിയ ആക്രമണത്തിൽ 41 പേര് കൊല്ലപ്പെട്ടിരുന്നു, ഈ സംഭവം ഉച്ചകോടിയിലെ പ്രസംഗത്തിനിടെ മോദി പരോക്ഷമായി വിമർശിച്ചിരുന്നു. കുട്ടികളുടെ മരണം ഹൃദയ വേദന നൽകിയെന്നും മോദി പുട്ടിനോട് പറഞ്ഞിരുന്നു. ഇത് പുട്ടിനെ ചൊടിപ്പിച്ചു എന്നും വാർത്തകൾ എത്തിയിരുന്നു
മോദിയുടെ സന്ദർശനം ചരിത്രത്തിൽ ഇടംപിടിക്കുമെന്നും വഴിത്തിരിവാകുമെന്നും റഷ്യൻ നയതന്ത്രപ്രതിനിധി റോമൻ ബാബുഷ്‌കിൻ പറഞ്ഞു. എന്നാൽ റഷ്യൻ ബന്ധത്തിന്റെ പേരിൽ ഇന്ത്യയുമായുള്ള ബന്ധം ഉപേക്ഷിക്കില്ലെന്നും യു എസ് വ്യക്തമാക്കി.
