മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി പിൻവലിച്ചു സംവിധായകൻ കെ ആർ സുഭാഷ്, പിണറായി ഒരു നല്ല സഖാവ് അല്ല എന്ന ചിന്തയാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടി. യുവതയോട്, അറിയണം പിണറായിയെ എന്ന ഡോക്യുമെന്ററിയാണ് യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തത്.2016 ലെ നിയമ സഭ തെരഞ്ഞെടുപ്പിലൂടെ അദ്ദേഹത്തെ ബ്രാന്റ് ചെയ്യുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു ഇങ്ങനൊരു ഡോക്യുമെന്ററി ചെയ്തത്
എന്നാല്‍ പിണറായി ഒരു സഖാവല്ലെന്ന തോന്നലാണ് ഡോക്യുമെന്ററി പിന്‍വലിക്കാന്‍ കാരണമെന്നും സുഭാഷ് പറയുന്നു, ഒരു മനുഷ്യനിലെ കമ്മ്യൂണിസ്റ്റുകാരന്‍ മരിച്ചുകഴിഞ്ഞാല്‍ ഇത്തരമൊരു ഡോക്യുമെന്ററിയ്ക്ക് ഒരു പ്രസക്തിയുമില്ല . എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ലേബലിലായിരുന്നു ഈ ഡോക്യുമെന്ററി പുറത്തിറങ്ങിയത്. മന്ത്രി പി രാജീവ് ആയിരുന്നു 32 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററിയുടെ സംവിധായകനെന്നും സുഭാഷ് കൂട്ടിച്ചേര്‍ത്തു, സിപിഎമ്മിലും സര്‍ക്കാര്‍ തലത്തിലും പിണറായി വിജയനെതിരെ വലിയ ജനവികാരം ഉയരുന്നതായാണ് വിലയിരുത്തല്‍.
