ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന 15 അംഗ പവർ ഗ്രൂപ്പിനെ സംബന്ധിച്ചുള്ള ചർച്ച മുറുകുകയാണ്. മലയാള സിനിമയെ നിയന്ത്രിച്ചിരുന്നത് ഈ 15 പേരാണെന്നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത്. ഇത്രയും കാലം ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചതിന് കാരണക്കാർ ഈ ഗ്രൂപ്പ് തന്നെയാണെന്ന് സംവിധായകൻ വിനയൻ തന്നെ മുൻപ് പറഞ്ഞിരുന്നു.
മലയാള സിനിമയെ നിയന്ത്രിച്ചിരിക്കുന്ന ഈ ‘ശക്തൻമാരെ’കുറിച്ച് നേരത്തേ തന്നെ കോമ്പറ്റീഷൻ കമ്മീഷൻ ചില വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്, തിലകൻ അടക്കം പലരേയും സിനിമയിൽ നിന്നും വെട്ടിയത് മമ്മൂട്ടിയും മോഹൻലാലും ദിലീപും അടക്കമുള്ള ലോബിയാണെന്നായിരുന്നു കമ്മീഷൻ കണ്ടെത്തൽ. കൂടുതലും ദിലീപ് ആണോ ഇതിലെ യഥാർത്ഥ വില്ലൻ എന്നാണ് പലരുടെയും സംശയം.
മമ്മൂട്ടിയും മോഹൻലാലും ദിലീപും ചേർന്നാണ് വിനയന്റെ സംരംഭമായ സിനിമ ഫോറത്തെ തകർത്തതെന്നാണ് കമ്മീഷൻ വിധിപകർപ്പിൽ പറയുന്നത്. ദിലീപും ,ദിലീപിനൊപ്പം ഉള്ളവരാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായതെന്നും സംവിധായകൻ കുറ്റപ്പെടുത്തിയിരുന്നു, കലാസംവിധായകൻ അനിൽ കുമ്പഴയോട് വിനയന്റെ പടത്തിൽ പ്രവർത്തിക്കരുതെന്ന് ദിലീപ് നേരിട്ട് ആവശ്യപ്പെട്ടുവെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. വിനയൻ ദിലീപിനെതിരെ സംസാരിച്ചതോടെ മാക്ട എന്ന സംഘടന ദിലീപ് തകർത്തെന്നും പറയുന്നുണ്ട്
