സംസ്ഥാനത്തു പോലീസ് മേധാവി ഉൾപ്പെടെ ഭൂമിയിടപാട് കേസ് വളരെ വിമർശനങ്ങൾ ആണുയർന്നു വന്നത്, ഇത് വിവാദമായതോടെ ഈ കേസ് ഒത്തുതീർപ്പാക്കി മുഖം രക്ഷിക്കാൻ ശ്രമം നടത്തുന്നു. അതിനായി പരാതിക്കാരനായ പ്രവാസിക്ക് മുഴുവൻ പണവും തീർത്തുകൊടുക്കാൻ ശ്രമം അതും ഇന്ന് തന്നെ. എന്നാൽ ബാദ്യത മറച്ചുവെച്ചു ഡി ജി പി നടത്തിയ ഭൂമി ഇടപാടിന് മുൻപേ മുഖ്യമന്ത്രിക്ക് പരാതി നൽകിയ വിവരവും ഇപ്പോൾ പുറത്തുവരുന്നു
ഗുരുതരസ്വാഭാവമുള്ള പരാതി പരിഗണനയിലിരിക്കെയാണ് ഡിജിപി ഷെയ്ഖ് ദർവ്വേഷ് സാഹിബിന് കാലാവധി നീട്ടിനൽകിയത്.സംസ്ഥാന പോലീസ് മേധാവിക്ക് ഇങ്ങനൊരു കേസ് ഉണ്ടാകുന്നതും, ഇതിനെ രൂക്ഷമായ വിമർശനം ഉണ്ടായതും അസാധാരണമെന്നാണ് പറയപ്പെടുന്നത്. ആഭ്യന്തരവകുപ്പിനെതിരെ പാർട്ടി യോഗങ്ങളിലും പുറത്തു വലിയ വിമർശനങ്ങൾ ഉയരുമ്പോഴാണ് പൊലീസ് മേധാവി തന്നെ വിശ്വാസവഞ്ചനാ കേസിൽ പ്രതിക്കൂട്ടിലാകുന്നത്
ഭൂമിയുടെ പേരിലുള്ള ലോൺ വിവരം മറച്ചുവെച്ച് വിലപ്ന കരാർ ഉണ്ടാക്കിയത് ഗുരുതര കുറ്റം, ഡിജിപി നടത്തിയ ക്രമക്കേടിനെ കുറിച്ച് അക്കമിട്ട് നിരത്തിയുള്ല പരാതി നേരത്തെ ലഭിച്ചിട്ടും അനങ്ങാത്ത മുഖ്യമന്ത്രിക്കും ഉത്തരവാദിത്വത്തിൽ നിന്നൊഴിയാനാകില്ല.
