News

പിതാവിന്റെ പൊതുദര്‍ശനത്തിനിടെ തന്നെയും മകനെയും മര്‍ദ്ദിച്ചെന്ന പരാതിയുമായി മകള്‍ ആശ ലോറന്‍സ്

പിതാവിന്റെ പൊതുദര്‍ശനത്തിനിടെ തന്നെയും മകനെയും മര്‍ദ്ദിച്ചെന്ന പരാതിയുമായി മകള്‍ ആശ ലോറന്‍സ്. എറണാകുളം ടൗൺഹാളിലെ പൊതുദർശനത്തിനിടെ തന്നെയും മകനെയും സി.പി.എം. പ്രവർത്തകർ മർദ്ദിച്ചതായാണ് പരാതി. സിഎൻ മോഹനനും ലോറൻസിന്റെ മകൻ എംഎല്‍ സജീവനും സഹോദരി ഭർത്താവ് ബോബനും മർദ്ദനത്തിനു കൂട്ടുനിന്നുവെന്നും പരാതിയില്‍ പറയുന്നു.

അന്തരിച്ച മുതിര്‍ന്ന നേതാവ് എം എം ലോറന്‍സിന്റെ ആഗ്രഹപ്രകാരം മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളേജിന് വിട്ടുകൊടുക്കുമെന്നാണ് മകൻ അ‌ഡ്വ. എം.എൽ. സജീവനും മകൾ സുജാത ബോബനും അറിയിച്ചിരുന്നത് എന്നാൽ പിതാവ് അങ്ങനെ പറഞ്ഞിട്ടില്ലെന്നും മൃതദേഹം ക്രൈസ്തവാചാരപ്രകാരം പള്ളിയിൽ സംസ്കരിക്കണമെന്ന ആവശ്യവുമായി മകളായ ആശ ലോറൻസ് രംഗത്തെത്തി. ഇതാണ് തർക്കത്തിന് കാരണമായത്.

മകൾ തമ്മിലുണ്ടായ തർക്കത്തിൽ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും മുമ്പ് ആശ മൃതദേഹ പേടകത്തിൽ കെട്ടിപ്പിടിച്ച് കരയുകയും മുദ്രാവാക്യം വിളിച്ച സി.പി.എം. പ്രവർത്തകർക്കെതിരേ പ്രതിഷേധിക്കുകയും ചെയ്തു. ആശയെയും മകനെയും മൃതദേഹ പേടകത്തിനരികിൽ നിന്ന് ബലം പ്രയോഗിച്ച് മാറ്റിയത്. ഇതാവാം പരാതിക്ക് കാരണം.

കൊച്ചി കമീഷണർക്കാണ് ആശ പരാതി നല്‍കിയത്. മർദ്ദനത്തില്‍ തനിക്ക് പരിക്കേറ്റെന്നും പരാതിയില്‍ പറയുന്നു. അതേസമയം, പരാതി കൊച്ചി നോർത്ത് പൊലീസിന് കൈമാറിയെന്നും ഉടൻ കേസെടുക്കുമെന്നും കൊച്ചി കമ്മീഷണർ അറിയിച്ചു.

Most Popular

To Top