അബുദാബിയിൽ കമേഴ്‌സ്യൽ ബാങ്കിൽ എസ്‌എൻസി ലാവ്‌ലിൻ, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് തുടങ്ങിയ കമ്പനികളിൽനിന്നു കോടികളുടെ നിക്ഷേപമെത്തിയ അകൗണ്ട് മന്ത്രി പിണറായി വിജയൻറെ മകൾ വീണയുടേത്, എക്സാലോജിക് കൺസൽറ്റിങ് കമ്പനിയുടേതാണെന്നു ഷോൺ ജോർജ് ആരോപിച്ചു, വീണയെ കൂടാതെ എം സുനീഷ് എന്ന പേരും അക്കൗണ്ട് ഉടമകളുടെതായും ഉണ്ടെന്ന് ഷാജോൺ പറയുന്നു. ഒരു വാർത്ത സമ്മേളനത്തിലാണ് ഷോണിന്റെ ആരോപണം.
അക്കൗണ്ടിലേക്ക് എസ്എൻസി ലാവ്‌ലിന്റെ അക്കൗണ്ടിൽനിന്ന് എത്തിയത് 3.30(2 . 67 കോടി ) ലക്ഷം ഡോളറാണെന്നു൦ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ മകൻ ജോലി ചെയ്യുന്നത് ഇതേ ബാങ്കിലാണെന്നും പറഞ്ഞു. ഇതിനൊരു വിശദ അന്വേഷണം വേണമെന്നും കേന്ദ്ര കമ്പനികാര്യ മന്ത്രാലയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് എന്നിവയോടു അഭ്യർത്ഥിച്ചിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ടുള്ള തന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ അക്കൗണ്ട് വിവരങ്ങൾ ഹൈക്കോടതിയെ അറിയിച്ചുവെന്നും ഷോൺ പറയുന്നു
