കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരത്ത് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടു. ലോക്കൽ കമ്മിറ്റി സമ്മേളനത്തിന് എത്തിയ നേതാക്കളെയാണ് പ്രവർത്തകർ തടഞ്ഞ് വച്ചത്. ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് നേതാക്കളെ പൂട്ടിയിട്ടത്. കുലശേഖരപുരം ലോക്കൽ സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം. നേരത്തെ കുലശേഖഖരപുരത്തെ ലോക്കൽ സമ്മേളനം സംസ്ഥാന നേതൃത്വം നിർത്തിവെച്ചിരുന്നു. പിന്നീട് തീയതി പുനഃക്രമീകരിച്ച് ഇന്ന് സമ്മേളനം നടത്താൻ തീരുമാനമായത്. ഇതിനിടെയാണ് നാടകീയ സംഭവങ്ങൾ നടന്നത്.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ രാജഗോപാൽ എന്നിവരെയാണ് ഒരു വിഭാഗം പ്രവർത്തകർ പൂട്ടിയിട്ടത്. രണ്ട് മണിക്കൂറിലേറെയായി നേതാക്കളെ പൂട്ടിയിട്ടിരിക്കുകയാണ്. പുറത്തു നിന്ന് പ്രവർത്തകർ എത്തി ഗേറ്റ് തകർത്തുകൊണ്ട് അകത്തേക്ക് കയറുകയായിരുന്നു. പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം ഉണ്ടായി. പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. കഴിഞ്ഞദിവസം കൊല്ലം സിപിഎം തൊടിയൂര്‍ ലോക്കല്‍ സമ്മേളനത്തില്‍ കയ്യാങ്കളി നടന്നിരുന്നു.
