Health

സംസ്ഥാനത്ത് പകർച്ച പനി; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം 

സംസ്ഥാനത്ത് പകർച്ചപ്പനി വ്യപകമാകുന്നു. സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. മാലിന്യ സംസ്കരണം വേണ്ടവിധം വിനിയോഗിച്ചില്ലന്ന്  ടി വി ഇബ്രാഹം  ആരോപിച്ചു. ഇപ്പോൾ കേരളത്തിന്റെ ആരോഗ്യവകുപ്പ് പനിപിടിച്ചു പുതച്ചു കിടുക്കുവാണെന്നും അദ്ദേഹം പറയുന്നു. അതുപോലെ മഞ്ഞപ്പിത്ത വ്യാപനം നല്ലരീതിയിൽസഭ  അന്വേഷിക്കണമെന്ന് ഇബ്രാഹിം പറയുന്നു

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്ത്രപ്രമേയത്തിന് അനുമതി നിഷേധിച്ചത്. ആരോഗ്യവകുപ്പ് പനിപിടിച്ചു കിടക്കുകയായിരുന്നെങ്കിൽ കൊണ്ടോട്ടിയിൽ 33 കോടി രൂപയുടെ ആശുപത്രി വികസന പ്രവർത്തനങ്ങൾ നടക്കില്ലായിരുന്നുവെന്ന് വീണ ജോർജ് മറുപടി നല്‍കി. സംസ്ഥാനത്ത് ഡെങ്കിപ്പനി കൂടിയത് 2017 ൽ ആയിരുന്നു  അത് കുറച്ചുകൊണ്ടുവരാൻ സാധിച്ചു എന്നും   മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാണ്. വള്ളികുന്നിൽ ആരും മഞ്ഞപ്പിത്തം ബാധിച്ച് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.തിരുവന്തപുരം നഗര മധ്യത്തിൽ വെള്ളക്കെട്ട് ഉണ്ടായിട്ട് ഒരു മന്ത്രി പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഇതാണ് സംസ്ഥാനം മുഴുവനുള്ള അവസ്ഥ. മഴക്കാലപൂർവ്വ ശുചീകരണം ഏറ്റവും മോശമായ വർഷമാണിതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറയുന്നു

 

Most Popular

To Top