രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി തുടങ്ങി കേന്ദ്ര സർക്കാർ. പൗരത്ത ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വ അപേക്ഷ നൽകിയ പതിനാല് പേർക്കാണ് കേന്ദ്ര സർക്കാർ പൗരത്വം നൽകിയത്. അപേക്ഷ നൽകി പൗരത്വം ലഭിച്ചവർക്ക്കേ ന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറിയത്. തിരഞ്ഞെടുപ്പ് തീരുന്നതിനു മുൻപ് തന്നെ ഇത് നടപ്പിലാക്കുമെന്ന് അമിത്ഷാ നേരുത്തെ തന്നെ പറഞ്ഞ കാര്യമായിരുന്നു. ഇപ്പോൾ ഇവർ വാക്ക് പാലിച്ചിരിക്കുകയാണ്.
എന്നാൽ ഇതിനെ എതിർത്തുകൊണ്ടുള്ള നിരവധി ഹർജികൾ ആണ് സുപ്രിം കോടതിയിൽ എത്തിയിരിക്കുന്നത്. അവ ഇപ്പോഴും കോടതിയുടെ പരിഗണനയിൽ ആണ്. എന്നാൽ കേന്ദ്രത്തിനു നോട്ടീസ് കോടതി അയച്ചിരുന്നെങ്കിലും ഇത് വരെ സ്റ്റേ ചെയ്യാതിരുന്ന സാഹചര്യത്തിൽ ആണ് കേന്ദ്രം ഈ നിയമം നടപ്പിലാക്കിയത്. 2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസാക്കിയത്. 2020 ജനുവരി 10-ന് നിയമം നിലവില്‍ വന്നെങ്കിലും ചട്ടങ്ങൾ പൂർത്തീകരിക്കപ്പെടാതിരുന്നത് കൊണ്ട് അന്ന് നിയമം നടപ്പിലാക്കിയിരുന്നില്ല.
പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധ, പാഴ്സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമ ഭേദഗതിയാണ് പാർലമെന്റ് പാസാക്കിയിരുന്നത്. 2014 ഡിസംബർ 31-ന് മുൻപ് ഇന്ത്യയില്‍ എത്തിയവർക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാൻ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥചെയ്തിരിക്കുന്നത്.
