പ്രധാന മന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, തമിഴ് നാട് മന്ത്രി സ്റ്റാലിൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആന്ധ്ര മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നി മുഖ്യമന്ത്രിമാർ വിട്ടുനിൽക്കും എന്നാണ് റിപോർട്ടുകൾ പറയുന്നത്. കേന്ദ്ര ബജറ്റിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് ഈ ബഹിഷ്കരണത്തിന്റെ സൂചന
നാളെയാണ് യോഗം. ജൂലൈ 23ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റ് വിവേചനപരമാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. ഈ ബഹിഷ്കരണം ആദ്യ൦ തുടക്കം കുറിച്ചത് മന്ത്രി സ്റ്റാലിൻ ആയിരുന്നു. പിന്നാലെയാണ് പിണറായി വിജയനും, മറ്റു മന്ത്രിമാരും രംഗത്തു എത്തിയത്. നേരത്തെ മമതാ ബാനർജി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ദില്ലി യാത്ര മമത റദ്ദാക്കിയതോടെ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വമായി , ബജറ്റിനെതിരെ കഴിഞ്ഞ ദിവസം പാർലമെന്റിൽ ഇന്ത്യസഖ്യം പ്രതിഷേധിച്ചിരുന്നു
