തിരുവനന്തപുരം നഗരമധ്യത്തിലുള്ള ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ പ്രശ്‌നത്തിൽ ഒടുവിൽ മുഖ്യ മന്ത്രി അടിയന്തര യോഗം വിളിച്ചു, തോടിന്റെ റെയിൽ വേ സ്റ്റേഷനടിയിൽ പോകുന്ന ഭാഗത്ത് മാലിന്യം കൂടികിടക്കുകയാണ്. അതുമൂലമുള്ള വിവിധ പ്രശ്നങ്ങളും അതിൽ സ്വീകരിക്കേണ്ട നടപടികളും ചർച്ച ചെയ്യാനാണ് അദ്ദേഹം ഈ അടിയന്തരയോഗം വിളിക്കുന്നത്.
18 ൦/ തീയതി വ്യാഴാഴ്ച്ച രാവിലെ 11 .30 നെ ആണ് മുഖ്യമന്ത്രി ഓൺലൈൻ യോഗം ചേരുന്നത്. തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത്, തൊഴിൽ, ഭക്ഷ്യം, കായികം -റെയിൽവേ, ആരോഗ്യം, ജലവിഭവം വകുപ്പ് മന്ത്രിമാരും ബന്ധപ്പെട്ട എംഎൽഎമാരും തിരുവനന്തപുരം മേയറും പങ്കെടുക്കും. ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും റെയിൽവേ ഡിവിഷണൽ മാനേജരും യോഗത്തിലുണ്ടാകും.
ആമഴയിഴഞ്ചാൻ കനാലിൽ ശുചീകരണത്തിന് ഇറങ്ങിയ തൊഴിലാളി ജോയിയെ കാണാതാവുകയും ,രണ്ട് ദിവസത്തിന് ശേഷം മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടൊപ്പമുണ്ടായ വിവാദങ്ങൾക്ക് ശേഷമാണ് സർക്കാർ നടപടികൾ ആരംഭിക്കുന്നത്. തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കനത്ത മഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ കാണാതാവുകയായിരുന്നു.












