കൊച്ചി മെട്രോയ്‌ക്കും വിഴിഞ്ഞം തുറമുഖത്തിനും 1059 കോടി രൂപയുടെ കേന്ദ്രസഹായം. വിഴിഞ്ഞ തുറമുഖത്തിന് 795 കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. ഇതോടെ വിഴിഞ്ഞത്തിനുള്ള കേന്ദ്രസഹായം 900 കോടിയായി. സംസ്ഥാനങ്ങളിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് കേന്ദ്രം നൽകുന്ന കാപ്പക്സ് വായ്പയിൽ ഉൾപ്പടുത്തിയാണ് തുക അനുവദിച്ചത്. 50 വർഷത്തേക്ക് പലിശരഹിതവായ്പയാണ് തുക നൽകുന്നത്.
കേരളം നേരത്തെ ആവശ്യപ്പെട്ട പ്രകാരമുള്ള തുകയാണ് ഇപ്പോൾ കേന്ദ്രം അനുവദിച്ചത്. ഇത് സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടാത്ത തുക കൂടിയായതിനാൽ കേരളത്തിന് ആശ്വസിക്കാം. കൂടാതെ കേരളത്തിന്റെ വികസന പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപ്പെടുത്തുന്നതിന് ഈ തുക ഉപയോഗിക്കാനാവും.
കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ഭാഗത്തെ പ്രവർത്തനങ്ങൾക്ക് 121.40 കോടി, കൊച്ചി മെട്രോ ആലുവ-പേട്ട പദ്ധതിക്ക് 33 കോടി, വാട്ടർ മെട്രോയ്‌ക്ക് 53.77 കോടിയുമാണ് അനുവദിച്ചിരിക്കുന്നത്. ആലപ്പുഴ-ചങ്ങനാശ്ശേി എ.സി. റോഡ് നവീകരണത്തിന് 55.59 കോടിയും ലഭിക്കും.
