സർക്കാർ ഉദ്യോഗസ്ഥർ ആർ എസ് എസിൽ പ്രവർത്തിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി കേന്ദ്രം, 1966 മുതലുള്ള വിലക്കാണ് ഇപ്പോൾ കേന്ദ്രസർക്കാർ നീക്കം ചെയ്യ്തത്. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശാണ് ഈ കാര്യം തന്റെ സോഷ്യൽ മീഡിയ പേജായ എക്‌സിലൂടെ പങ്കുവെച്ചത്. സർക്കാർ ഉത്തരവിന്റെ പകർപ്പ് പങ്കുവെച്ചാണ് അദ്ദേഹം രംഗത്ത് എത്തിയിരിക്കുന്നത്.
58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറത്തിങ്ങിയ ഒരു ഭരണഘനാ വിരുദ്ധമായ ഉത്തരവ് നരേന്ദ്രമോദി സര്‍ക്കാര്‍ നീക്കം ചെയ്യുന്നതായി ബിജെപി ഐടി വിഭാഗം മേധാവി അമിത് മാളവ്യയും എക്‌സിലൂടെ തന്നെ പ്രതികരിച്ചു, നപടിക്കെതിരെ ശക്തമായ എതിര്പ്പോടെ കോൺഗ്രസ് രംഗത്തു എത്തുകയും ചെയ്യ്തു. വാജ്‌പേയ് സർക്കാരിന്റെ കാലത്തിൽ മാറ്റാത്ത വിലക്കാണ് ഇപ്പോൾ മോദി സർക്കാർ മാറ്റിയതെന്നും ജയറാം രമേശ് പറയുന്നു
മഹാത്മാ ഗാന്ധി വധത്തിനുശേഷം 1948ലാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആര്‍എസ്എസിനെ നിരോധിക്കുന്നത്. തുടര്‍ന്ന് നല്ല പെരുമാറ്റത്തിന്റെ പേരുപറഞ്ഞാണ് ഈ നിരോധനം നീക്കുന്നത്. പിന്നീട് 1966 ൽ ആണ് സർക്കാർ ഉദ്യോഗസ്ഥർ ആർ എസ് എസിൽ വരുന്നത് നിരോധിച്ചത് എന്നും ജയറാം രമേശ് പറയുന്നു
