സമൂഹ മാധ്യമങ്ങളിൽ വിദ്വേഷ പരാമർശങ്ങൾക്ക് നിയന്ത്രണം വരുത്താനായി കേന്ദ്രം പുതിയ ബില്ല് പാസ്സാക്കുന്നു, 1995 ലെ ടി വി നെറ്റവർക്ക് നിയമനത്തിന് പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ് സർവീസസ് ബില്ല് കൊണ്ടുവരാൻ ആണ് കേന്ദ്രം തീരുമാനിക്കുന്നത്. യൂട്യൂബ്, ഫെയ്‌സ്‌ബുക്ക്, എക്‌സ്, ഇൻസ്‌റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാർത്ത, സമകാലിക സംഭവങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നവർ ഓൺലൈൻ പോർട്ടലുകൾ, വെബ് സൈറ്റുകൾ ലക്ഷ്യമിട്ടാണ് ഈ നീക്കം
കണ്ടന്റ് നിർമാതാക്കളെ ഡിജിറ്റൽ ന്യൂസ് ബ്രോഡ്‌കാസ്‌റ്റേഴ്‌സ് എന്നാണ് കരട് ബില്ലില്‍ നിർവചിക്കുന്നത്.നിർമ്മിക്കുന്ന വീഡിയോകളും, വാർത്തകളും കേന്ദ്രം നിയമിക്കുന്ന സമിതിയുടെ അനുമതി ഇല്ലാതെ സംപ്രേഷണം ചെയ്യാനാകില്ല. ഇതിനു വേണ്ടി ത്രിതല സംവിധാനം ഒരുക്കും.
ഇത് പിന്തുടരുന്നവരുടെ എണ്ണം നിശ്ചിത പരിധിയിൽ കവിഞ്ഞാൽ കണ്ടന്റ് നിർമാതാക്കൾ ഒരു മാസത്തിനുള്ളിൽ രജിസ്‌റ്റർ ചെയ്യണം.കൂടാതെ പ്രോഗ്രാം കോഡും, പരസ്യ കോഡും പാലിക്കണം. ലോക്‌സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര മാധ്യമങ്ങൾ സർക്കാരിനെതിരെ ശക്തമായി പ്രതികരിച്ചതിനെത്തുടർന്നാണ് ഈ നീക്കമെന്നു റിപ്പോർട്ട്
