ലോക് സഭ തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങളിലും ബി ജെ പി പാർട്ടിക്ക് കടുത്ത നിരാശയാണ് ഉണ്ടായിരുന്നത്. പ്രതീക്ഷിച്ചത് പോലെയുള്ള പോളിംഗ് ലഭിക്കാത്തത് ആയിരുന്നു നിരാശയ്ക്ക് കാരണം. എന്നാൽ ലോക്‌സഭ തെരെഞ്ഞെടുപ്പിന്റ അഞ്ചാം ഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനം ഉയരാത്തത്തില്‍ ബിജെപി നിരാശയിൽ ആണ്. ഇന്നലെയാണ് അഞ്ചാം ഘട്ട വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒടുവില്‍ പുറത്ത് വിട്ട കണക്കനുസരിച്ച് 57.92 % പോളിംഗാണ് രേഖപ്പെടുത്തിയത്.
റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും കൂടുതല്‍ പോളിംഗ് പശ്ചിമ ബംഗാളിലും ഏറ്റവും കുറവ് പോളിംഗ് മഹാരാഷ്ട്രയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലേക്ക് നടന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിലും കുറഞ്ഞ പോളിങ്ങാണ് രേഖപ്പെടുത്തിയത്. 73 ശതമാനം രേഖപ്പെടുത്തിയ പശ്ചിമ ബാംഗളാണ് പോളിങ് ശതമാനത്തില്‍ മുന്നില്‍. മഹാരാഷ്ട്രയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്.
