ഓസ്ട്രേലിയയില്‍ ആദ്യമായി മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഏതാനും ആഴ്ചകള്‍ മുൻപ് ഇന്ത്യയിൽ നിന്ന് മടങ്ങിയ കുട്ടിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ഓസ്‌ട്രേലിയലുള്ള ജനങ്ങൾ കടുത്ത ആശങ്കയിലാണ്. കാരണം ആദ്യമായാണ് രാജ്യത്ത് മനുഷ്യനിൽ രോഗം സ്ഥിരീകരിക്കുന്നത്.
ഓസ്‌ട്രേലിയയിലെ വിക്ടോറിയ നഗരത്തിലാണ് ഏവിയൻ ഇൻഫ്ലുവൻസ A (H5N1) അണുബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ഇത് വരെ പക്ഷിപ്പനി മനുഷ്യനിലേക്ക് പടർന്ന കേസുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും അത് കൊണ്ട് ജനങ്ങൾ ആശങ്ക പെടേണ്ട കാര്യമില്ലെന്നും വിക്ടോറിയൻ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെല്‍ത്ത് അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ പുറത്തിറക്കിയ വിശദീകരണത്തിൽ ആണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ ഈ രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത വളരെ കുറാവണെന്നും ആരോഗ്യ വകുപ്പിന്റെ വിശദീകരണത്തിൽ പറയുന്നു.
കഴിഞ്ഞ മാർച്ചിലാണ് രോഗം റിപ്പോർട്ട് ചെയ്ത കുട്ടി ഇന്ത്യയിലെത്തിയത്. പിന്നാലെ ഗുരുതരമായ അണുബാധ ഉണ്ടായെന്നും ഏറെ നാളത്തെ ചികിത്സയ്‌ക്കൊടുവില്‍ ഭേദമായെന്നും വൃത്തങ്ങള്‍ അറിയിച്ചു. വിക്ടോറിയ ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മനുഷ്യനിലും പക്ഷിപ്പനി സ്ഥിരീകരിച്ച വിവരം ആരോഗ്യവകുപ്പ് പുറത്തുവിടുന്നത്.
